/kalakaumudi/media/media_files/2025/05/24/5pEsvXg86qYOZzklGPli.jpg)
മുംബൈ:മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ രണ്ട് സഹപാഠികളും ഒരു സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി അബോധാവസ്ഥയിൽ ആക്കിയ ശേഷമാണ് പ്രതികൾ ബലാത്സംഗം ചെയ്തത്. പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെ ഇന്നലെ വൈകുന്നേരത്തോട് കൂടി പോലീസ് അറസ്റ്റ് ചെയ്തു.ഇവരെ കോടതി മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മെയ് 18 ന് രാത്രി 10 മണിയോടെയാണ് സിനിമ കാണാനെന്ന വ്യാജേന 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇര യാക്കിയത്.മദ്യം കഴിച്ചതിനുശേഷം വിദ്യാർത്ഥിനിക്ക് തലകറക്കം അനുഭവപ്പെട്ടതായും പോലീസിനോട് വിദ്യാർത്ഥിനി പറഞ്ഞു. 20 നും 22 നും ഇടയിൽ പ്രായമുള്ള മൂവരും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിലെ ബെലഗാവി സ്വദേശിയായ പെൺകുട്ടി പിന്നീട് മാതാപിതാക്കളോട് സംഭവം വിവരിച്ചു, തുടർന്ന് അവർ വിശ്രാംബാഗ് പോലീസ് സ്റ്റേഷനെ സമീപിക്കുക യായിരുന്നു. ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.