വിരാർ സ്റ്റേഷനിൽ യാത്രക്കാർ മോട്ടോർമാനെ ആക്രമിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

എന്നാൽ പെട്ടെന്ന് മോട്ടോർമാൻ അവിനാശ് പട്ടേലിനെ ശാരീരികമായി ഇരു യുവാക്കളും ചേർന്ന് മർദിക്കാൻ തുടങ്ങി.ഇതിനെ തുടർന്ന് പട്ടേലിന് തലയ്ക്ക് പരിക്കേൽക്കുകയും, രക്തസ്രാവമുണ്ടാവുകയും ചെയ്തു.

author-image
Honey V G
New Update
vrarstnss

മുംബൈ:വെള്ളിയാഴ്ച രാത്രിയിലാണ് വിരാർ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു മോട്ടോർമാനെ രണ്ട് യാത്രക്കാർ ചേർന്ന് ആക്രമിച്ചത്.രാത്രി 9:20 ഓടെ പ്ലാറ്റ്‌ഫോം നമ്പർ 1ൽ ചർച്ച്ഗേറ്റിലേക്ക് പോകുന്ന ലോക്കൽ ട്രെയിൻ ഓടിക്കാൻ മോട്ടോർമാൻ അവിനാശ് പട്ടേൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മോട്ടോർമാൻമാർക്കും ട്രെയിൻ മാനേജർമാർക്കും മാത്രമായുള്ള ബെഞ്ച് ഒഴിയാൻ ശ്രേയൻസ് കനൗജിയ (21) അശോക് കനൗജിയ (18) എന്നീ രണ്ട് യുവാക്കളോട് പട്ടേൽ ആവശ്യപ്പെട്ടു. ഇരുവരും വിസമ്മതിക്കുകയും പട്ടേലിൽ നിന്ന് തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ പെട്ടെന്ന് മോട്ടോർമാൻ അവിനാശ് പട്ടേലിനെ ശാരീരികമായി ഇരു യുവാക്കളും ചേർന്ന് മർദിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് പട്ടേലിന് തലയ്ക്ക് പരിക്കേൽക്കുകയും, രക്തസ്രാവമുണ്ടാവുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്റർ ജീവനക്കാർ പട്ടേലിന് ഉടൻ പ്രഥമശുശ്രൂഷ നൽകുകയും കൂടുതൽ ചികിത്സ തേടാൻ ഡോക്ടർ അദ്ദേഹത്തെ ഉപദേശിക്കുകയു മായിരുന്നു. തുടർന്ന് ആർപിഎഫ് ജീവനക്കാർ പട്ടേലിനെ അടുത്തുള്ള റിദ്ധിവിനായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശേഷം എഎസ്‌ഐ സഞ്ജയ് തിവാരി പ്രതിനിധീകരിക്കുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥർ എന്നിവർ തിരച്ചിൽ നടത്തി പ്രതികളായ രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.