സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ പോയത് മുതൽ 14 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രതികളുടെ മൊബൈൽ ഫോണുകൾ ഞങ്ങൾ പിടിച്ചെടുത്തു, പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്," മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജന്മദിന പാർട്ടി നടന്ന വീട്ടിൽ താമസിച്ചിരുന്ന സുഹൃത്തിന് ഈ കേസിൽ എന്തെങ്കിലും പങ്കുണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

author-image
Honey V G
New Update
IMG_20250622_103745

qqdkckckc

മുംബൈ:മലാഡിലെ മാൽവാനിയിലാണ് സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്ക് പോയ 14 കാരി ബലാത്സംഗത്തിനിരയായത്.പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കേസിൽ മാൽവാനി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 14 വയസ്സുള്ള പെൺകുട്ടി മലാഡ് ലെ പ്രശസ്തമായ ഒരു സ്കൂളിലാണ് പഠിക്കുന്നത്.

 "സഹപാഠി ഒരു പിറന്നാൾ പാർട്ടിക്ക് പെൺകുട്ടിയെ ക്ഷണിച്ചത് അതനുസരിച്ച്, കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി. എന്നാൽ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. അവളുടെ സുഹൃത്ത് അത്യാവശ്യമായി വീട്ടിൽ നിന്ന് പുറത്തുപോയപ്പോൾ 23 വയസ്സുള്ള ഒരു യുവാവ് വീട്ടിൽ വന്നു. പിറന്നാൾ പാർട്ടിക്ക് വന്നതാണെന്ന് അയാൾ പറഞ്ഞു. തുടർന്ന്, വീട്ടിൽ ആരുമില്ലാത്ത സാഹചര്യം മുതലെടുത്ത് അയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, ഈ സംഭവം അയാൾ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു". പോലിസ് പറഞ്ഞു.

 "പിന്നീട്, അയാൾ മറ്റൊരു സുഹൃത്തിന് ചിത്രങ്ങളും വീഡിയോകളും അയച്ചു. ഈ ചിത്രം കാണിച്ച് യുവാവിന്റെ സുഹൃത്തും ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.

വഴങ്ങിയില്ലെങ്കിൽ അശ്ലീല വീഡിയോ വൈറലാക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. അങ്ങനെ ഏപ്രിലിൽ ഇര അയാളെ കാണാൻ പോയി. അയാൾ ഇരയെ ഗോരായിയിലുള്ള ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഈ സംഭവം അവിടെ അവസാനിച്ചുവെന്ന് ഇര കരുതി,എന്നാൽ ഒന്നര മാസക്കാലം, പ്രതികൾ രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു."ഒരു പോലിസ് ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ജൂൺ 6 ന്, ഇര പെൺകുട്ടിയുടെ അമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ചു. തുടർന്നാണ് ഈ സംഭവം പുറത്തുവന്നത്. ഈ കേസിൽ, മാൽവാനി പോലീസ് ബിഎൻഎസിന്റെ 64 (1), 56 (1), 3 (5) വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും അശ്ലീല വീഡിയോ എടുത്തതിനും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.

പ്രതികളിൽ ഒരാൾ 23 കാരനായ ഓല ഡ്രൈവറാണ്. 24 കാരനായ മറ്റൊരു പ്രതി പ്രദേശത്ത് വർക് ഷോപ്പിൽ ജോലി ചെയ്യുന്നു. പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്, അവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഞങ്ങൾ പിടിച്ചെടുത്തു, പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്," മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജന്മദിന പാർട്ടി നടന്ന വീട്ടിൽ താമസിച്ചിരുന്ന സുഹൃത്തിന് ഈ കേസിൽ എന്തെങ്കിലും പങ്കുണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.