/kalakaumudi/media/media_files/2025/06/22/kacvnow-2025-06-22-09-25-18.jpg)
മുംബൈ: ഏകാംഗ നാടകങ്ങൾ, ടിവി സീരിയലുകൾ, സിനിമകൾ എന്നിവയിലെ വൈവിധ്യമാർന്ന അഭിനയത്തിന് പ്രശസ്തി നേടിയ മറാത്തി നടൻ തുഷാർ ഗഡിഗാവ്കർ (34) ജൂൺ 20 വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്,മരണ കാരണം മാനസിക സമ്മർദ്ദമായിരുന്നു എന്നാണ് പോലിസ് നിഗമനം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഭാണ്ഡൂപ്പ് ശ്മശാനത്തിൽ, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നു. ഭാര്യയും മാതാപിതാക്കളും ഒരു സഹോദരനും ചേർന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ ഗോരെഗാവിൽ എസ്‌ആർഎ ഹൗസിംഗ് സൊസൈറ്റിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച രാത്രി വീട്ടിൽ തുഷാർ തനിച്ചായിരുന്നപ്പോൾ, സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. കോളുകൾക്കൊന്നും പ്രതികരിക്കാഞ്ഞത് മൂലം ആശങ്കാകുലരായ അയൽക്കാർ വാതിൽ പൊളിക്കുകയായിരുന്നു.
ജോലി സംബന്ധമായ സമ്മർദ്ദമാണ് അദ്ദേഹത്തെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. "ഒരു അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്, മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്.അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല".പോലിസ് അറിയിച്ചു.
തുഷാർ തന്റെ ബാല്യകാലം ഭാണ്ഡൂപ്പിലാണ് ചെലവഴിച്ചത്.പിന്നീട് ഡി.ജി. രൂപാരൽ കോളേജിൽ നാടകം പഠിച്ചു. പ്രതിഭാധനനായ നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ടെലിവിഷനിലേക്കും സിനിമകളിലേക്കും മാറുന്നതിന് മുമ്പ് ഏകാങ്ക നാടകങ്ങൾ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു.
ലവാംഗി മിർച്ചി', 'മാൻ കസ്തൂരി രേ', 'സുഖാച്യ സരിണി ഹേ മാൻ ബവാരെ' തുടങ്ങിയ ജനപ്രിയ മറാത്തി സീരിയലുകളിലൂടെ അദ്ദേഹം പരിചിതനായി. 'ഭൗബലി', 'ഉനദ്', 'സോംബിവ്‌ലി' തുടങ്ങിയ ചിത്രങ്ങളിൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. നിരൂപക പ്രശംസ നേടിയ 'സംഗീത് ബിബത് അഖ്യാൻ' എന്ന നാടകത്തിലും അദ്ദേഹം പങ്കാളിയായിരുന്നു, കൂടാതെ അടുത്തിടെ സൺ മറാത്തിയിലെ 'സഖാ മജ്ഹ പാണ്ഡുരംഗ്' എന്ന ഷോയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.