/kalakaumudi/media/media_files/2025/06/19/qeock-mgk-2025-06-19-11-51-27.jpg)
മുംബൈ:മുംബൈയിലെ പവായ് തടാകം കനത്ത മഴയെത്തുടർന്ന് പരമാവധി ശേഷിയിലെത്തിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ നിറഞ്ഞൊഴുകാൻ തുടങ്ങി.
അതേസമയം മുംബൈയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ഏഴ് തടാകങ്ങളിലെയും ശരാശരി ജലസംഭരണി ബുധനാഴ്ച രാവിലെ 10.19 ശതമാനമായി ഉയർന്നതായി ബി എം സി അറിയിച്ചു.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതരുടെ അഭിപ്രായത്തിൽ, പവായ് തടാകം ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് നിറഞ്ഞൊഴുകിയത്.
കഴിഞ്ഞ രണ്ട് ദിവസമായി വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് തടാകം അതിന്റെ പൂർണ്ണ ശേഷിയിലെത്തുക യായിരുന്നു. നിലവിൽ, ജലനിരപ്പ് 195.10 അടിയാണ്. 545 കോടി ലിറ്റർ സംഭരണ ശേഷിയുള്ള തടാകത്തിലെ ജലം കുടിക്കാൻ യോഗ്യമല്ല, പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്, ”ഒരു പൗരസമിതി ഉദ്യോഗസ്ഥൻ പറഞ്ഞു.