/kalakaumudi/media/media_files/2025/06/02/eUtkMVWW4mT75WenRreu.jpg)
നവിമുംബൈ:മുംബൈയിലെയും നവി മുംബൈയിലെയും സാമൂഹിക സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിലിന്റെ ഞെട്ടലിലാണ് മുംബൈ നഗരം. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ 4:30 നാണ് മരണം സംഭവിച്ചത്. 53 വയസ്സായിരുന്നു.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കേളി രാമചന്ദ്രന്റെ സഹധർമ്മിണിയാണ് സുമ. നിലവിൽ നെരൂൾ ഡി വൈ പാട്ടീൽ ആശുപതിയിലാണ് ഭൗതിക ശരീരം.
അതേസമയം ഭൗതിക ശരീരം രാവിലെ 9.30 മുതൽ 11.30 വരെ (NBKS)സമാജത്തിൽ പൊതു ദർശനം ഉണ്ടായിരിക്കുന്നതാണ്. അതിന് ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റേയും മലയാള ഭാഷ പ്രചാരണ സമിതിയുടേയും സജീവ പ്രവർത്തകയായിരുന്നു സുമ. അക്ഷരശ്ലോകാലാപനത്തിൽ ഉന്നത സ്ഥാനമലങ്കരിച്ച സുമ രാമചന്ദ്രൻ മികച്ച കാവ്യാലാപക കൂടിയായിരുന്നു. കൃഷ്ണപ്രിയ രാമചന്ദ്രനാണ് മകൾ.