/kalakaumudi/media/media_files/2026/01/18/mdndnnd-2026-01-18-08-56-43.jpg)
മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ബഹുജന പങ്കാളിത്ത കായികമേളയും ലോകത്തിലെ ഏറ്റവും മികച്ച പത്ത് മാരത്തണുകളിൽ ഒന്നുമായ ടാറ്റ മുംബൈ മാരത്തണിനെ ഹൃദയം കൊണ്ടേറ്റെടുത്ത് നഗരത്തിലെ മലയാളികൾ.
/filters:format(webp)/kalakaumudi/media/media_files/2026/01/18/kdmdmdkk-2026-01-18-09-26-47.jpg)
ദീർഘദൂര ഓട്ടത്തിൻ്റെ എല്ലാ വിഭാഗത്തിലും മലയാളികൾ പങ്കെടുക്കുന്ന കാഴ്ച്ച കൗതുകമുണർത്തി. മലയാള വർത്തമാനങ്ങളും പാട്ടും "നാട്ടിലെവിടെയാ" ചോദ്യങ്ങളുമായി മലയാളികൾ ടാറ്റ മാരത്തണിനെ ഏറ്റെടുത്തു.
/filters:format(webp)/kalakaumudi/media/media_files/2026/01/18/ndndnn-2026-01-18-09-27-32.jpg)
"ടാറ്റ മുംബൈ മാരത്തണിൽ ഇത് എന്റെ മൂന്നാമത്തെ ഫുൾ മാരത്തൺ ആണ് (42.1 കി.മീ)!," 26 കാരിയായ അലീഷ ജോയ്ക്കുട്ടി പറഞ്ഞു. "ഞാൻ 10, 21, 50 കിലോ മീറ്റർ കാസ് അൾട്രാ പോലും ഓടിയിട്ടുണ്ട്.
/filters:format(webp)/kalakaumudi/media/media_files/2026/01/18/kdndnndn-2026-01-18-09-28-18.jpg)
ഫിറ്റ്നസ് ആയ ശരീരത്തിനും മൂർച്ചയുള്ള മനസ്സിനും വേണ്ടിയാണ് ഞാൻ ഓടുന്നത്. ദീർഘദൂരയോട്ടം ഒരു തരം നല്ല ലഹരിയാണ്," ഡോക്ടർ അലീഷ പറയുന്നു.
നഗരത്തിനെയാകമാനം ആവശത്തിരയിലാഴ്ത്തി ദീർഘദൂരയോട്ടത്തിൽ 69,000 ത്തിൽ പരം ആളുകളാണ് പങ്കെടുത്തത്.
/filters:format(webp)/kalakaumudi/media/media_files/2026/01/18/menenne-2026-01-18-09-28-46.jpg)
പൂരസമാനമായ പശ്ചാത്തലത്തിൽ ഓടുന്നവരെ രസിപ്പിക്കുന്ന നൃത്തങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അകമ്പടിയോടെ ഉത്സവക്കൊഴുപ്പിൽ നടത്തിയ ടാറ്റ മുംബൈ മാരത്തൺ ലോകത്തിലെ ഏറ്റവും മികച്ച 10 മാരത്തണുകളിൽ ഒന്നാണ്.
അംഗപരിമിതർ, സഹായിയുടെ കൈ പിടിച്ചോടുന്ന കാഴ്ച്ചയുടെ പരിമിതിയുള്ളവർ, തളരാതെ ഓടുന്ന വയോജനങ്ങൾ, നൃത്തം ചെയ്തും പാട്ട് പാടിയും പ്രോത്സാഹിപ്പിക്കുന്ന കാഴ്ച്ചക്കാർ തുടങ്ങി ടാറ്റ മുംബൈ മാരത്തൺ ആഘോഷമായി മാറുകയായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/01/18/menenenn-2026-01-18-09-29-26.jpg)
ഇതിൻ്റെ മത്സരാർത്ഥികളുടെ വീറും വാശിയും കണക്കിലെടുത്ത് ഇന്ത്യയെ ദീർഘദൂര ഓട്ടത്തിന്റെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1982 ലെ ലണ്ടൻ മാരത്തൺ ജേതാവ് ഹ്യൂ ജോൺസ് ആണ് ഈ മത്സരത്തിന്റെ റേസ് ഡയറക്ടർ. " മാരത്തൺ ഓവർ തിങ്കിംഗ് എന്ന അനാവശ്യ ചിന്തകളെ നിശബ്ദമാക്കുകയും പുതിയ ഊർജ്ജം തരുകയും ചെയ്യുന്നു," MD/MS-നായി കാത്തിരിക്കുന്ന ഡോക്ടർ അലീഷ പറഞ്ഞു.
വ്യക്തിപരമായ സങ്കീർണ്ണതകൾ മാറ്റുന്നതിനായി ഓടി തുടങ്ങിയ അലീഷ ആദ്യം സൈക്ലിംഗിലാണ് തുടങ്ങിയതെങ്കിലും ആദ്യം 5 കിലോമീറ്റർ പോലും ചെയ്യാൻ കഴിഞ്ഞില്ല. ക്രമേണ 20-30 കിലോമീറ്റർ റൈഡുകൾ എത്തിയ ശേഷം ഓട്ടത്തിലെത്തി. "മുംബൈയിലെ മലയാളി ഓട്ടക്കാർ നേവി, നവി മുംബൈ മാരത്തണുകളിൽ തിളങ്ങാറുണ്ട്. കഴിഞ്ഞ ടാറ്റ മുംബൈ 2024 ൽ, സ്പൈസ് കോസ്റ്റിൽ നിന്നും നേവി ഡേ റണ്ണുകളിൽ നിന്നുമുള്ള കൊച്ചി ഗ്രൂപ്പുകളെ ഞാൻ കണ്ടിരുന്നു," സീവുഡ്സ് മലയാളി സമാജത്തിൻ്റെ ഭാഗം കൂടിയായ അലീഷ പറഞ്ഞു. '
/filters:format(webp)/kalakaumudi/media/media_files/2026/01/18/gdfhh-2026-01-18-09-37-43.jpg)
'നിങ്ങൾ 2 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ 4 മണിക്കൂറിനുള്ളിൽ 21 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയാലും ഇല്ലെങ്കിലും ഓടി കൊണ്ടേയിരുക്കുക. ഓടുക. അലസത വെടിയുക," സീവുഡ്സ് സമാജത്തിൻ്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഡോക്ടർ അലീഷ കൂട്ടിച്ചേർത്തു.
/filters:format(webp)/kalakaumudi/media/media_files/2026/01/18/msnsnn-2026-01-18-09-36-14.jpg)
405,000 ഡോളർ മൂല്യമുള്ള ഈ മത്സരത്തിൽ ആറ് വ്യത്യസ്ത റേസ് വിഭാഗങ്ങളുണ്ട് - ഫുൾ മാരത്തൺ (42.195 കിലോമീറ്റർ), ഹാഫ് മാരത്തൺ (21.097 കിലോമീറ്റർ), ഡ്രീം റൺ (6.6 കിലോമീറ്റർ), സീനിയർ സിറ്റിസൺസ് റേസ് (4.7 കിലോമീറ്റർ), ചാമ്പ്യൻസ് വിത്ത് ഡിസെബിലിറ്റി വിഭാഗം (2.1 കിലോമീറ്റർ), ഓപ്പൺ 10 കിലോമീറ്റർ എന്നിവയുൾപ്പെടെ എല്ലാ വർഷവും ജനുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച മുംബൈയിലെ പ്രധാന പാതകളിൽ നടത്തപ്പെടുന്നു.
സ്പോർട്ട്സ് ഗിയർ, പോഷകാഹാരം, ഗതാഗതം, പാർപ്പിടം എന്നിവയ്ക്കായി ചെലവഴിച്ചതിലൂടെ 7,476.97 കോടി രൂപയുടെ ആരോഗ്യ-സാമ്പത്തിക പ്രഭാവം ഈ പരിപാടി സൃഷ്ടിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ഇതിൽ 65,400 ഓൺ-ഗ്രൗണ്ട് ഓട്ടക്കാരും 3,700 വെർച്വൽ മത്സരാർത്ഥികളും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ടാറ്റ മുംബൈ മാരത്തൺ ഇന്ത്യയുടെ ഓട്ട സംസ്കാരം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ വർഷത്തെ മാരത്തണിൽ 14,059 ആദ്യമായി ഫുൾ മാരത്തൺ പങ്കാളികളുമായി പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/01/18/kekdkks-2026-01-18-09-36-37.jpg)
കൂടാതെ ഹാഫ് മാരത്തൺ, ഓപ്പൺ 10 കിലോമീറ്റർ വിഭാഗങ്ങളിൽ ഗണ്യമായ വർദ്ധനവും ഉണ്ടായിട്ടുണ്ട്. വർദ്ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തം, വേഗത്തിലുള്ള ഫിനിഷിംഗ് സമയങ്ങൾ, ഡ്രീം റണ്ണിനിടെ കൂടുതൽ കമ്മ്യൂണിറ്റി പങ്കാളിത്തം എന്നിവ ജനസംഖ്യാപരമായ ഓട്ടത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി തെളിയിക്കുന്നു.
2025-ൽ 7,530.59 കോടി രൂപയുടെ സാമൂഹിക-സാമ്പത്തിക സംഭാവനയാണ് മാരത്തൺ നേടിയത്. 20 പതിപ്പുകളിലായി 7,483 കോടിയിലധികം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമാഹരിച്ചു, 275 എൻജിഒകളെ പിന്തുണയ്ക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി 227.66 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
