/kalakaumudi/media/media_files/2026/02/22/ndndndn-2026-02-22-15-53-55.jpg)
മുംബൈ : ഇരുന്നൂറ് രൂപയ്ക്കും അഞ്ചൂറ് രൂപയ്ക്കും ചായക്ക് പേര് കേട്ട മുംബൈ വിമാനത്താവളത്തിൽ ഇനി പത്തു രൂപയ്ക്കും ഇരുപതു രൂപയ്ക്കും ചായ ലഭിക്കും.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര സർക്കാറിൻ്റെ ഉഡാൻ യാത്രി കഫേ തുറന്നതിനെ തുടർന്നാണിത്.
ഡിപ്പാർച്ചർ ചെക്ക്-ഇൻ ഏരിയയിലെ ടെർമിനൽ 2 ൽ സ്ഥിതി ചെയ്യുന്ന ഈ ഔട്ട്‌ലെറ്റിൽ ₹10 നും ₹20 നും ഇടയിൽ വിലയുള്ള ചായ, കാപ്പി, കുപ്പിവെള്ളം, ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ലഭ്യമാണ്.
/filters:format(webp)/kalakaumudi/media/media_files/2026/02/22/mcnfnn-2026-02-22-15-53-32.jpg)
താങ്ങാനാവുന്ന വിലയിലുള്ള വിമാന യാത്രയ്ക്കുള്ള സർക്കാരിന്റെ ശ്രമത്തെ ഈ സംരംഭം പിന്തുണയ്ക്കുകയും സിവിൽ ഏവിയേഷനിൽ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പ്രോഗ്രാമുമായി യോജിക്കുകയും ചെയ്യുന്നാണ് ഈ സംരംഭം.
അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് അതിന്റെ അനുബന്ധ സ്ഥാപനമായ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വഴിയാണ് മുംബൈ വിമാനത്താവളം നടത്തുന്നത്.
അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലഖ്‌നൗ, മംഗളൂരു, തിരുവനന്തപുരം, നവി മുംബൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും അദാനിക്കാർ കൈകാര്യം ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
