പ്രഥമ 'സുധീർ പന്താവൂർ മെമ്മോറിയൽ അവാർഡ്' സീൽ ആശ്രമം സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ കെ എം ഫിലിപ്പിന്

സീൽ ആശ്രമത്തിൽ വച്ചു സെപ്റ്റംബർ 14ന് ഉച്ചക്ക് 2:30 ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ 51001/- രൂപയുടെ അവാർഡും പ്രശസ്തി പത്രവും നൽകി അദരിക്കും

author-image
Honey V G
New Update
jdndnxn

മുംബൈ:ഡോമ്പിവിലിയിലെ വിവിധ മലയാളീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുധീർ പന്താവൂരിന്റെ സ്മരണയിൽ ഏർപ്പെടുത്തിയ പ്രഥമ 'സുധീർ പന്താവൂർ മെമ്മോറിയൽ അവാർഡ്' സീൽ ആശ്രമം സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ K M ഫിലിപ്പിന് നൽകി ആദരിക്കുമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തകർക്കാണ് വർഷം തോറും അവാർഡ് നൽകി വരാൻ ഉദ്ദേശിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി വക്താക്കൾ പറഞ്ഞു.

oddnnyസുധീർ പന്താവൂർ

2014 ഇൽ ഡോമ്പിവിലിയിൽ വച്ചു നടത്തിയ ബോംബെ പൂരം, 2015 ഇൽ നടത്തിയ അഗ്രി മഹോത്സവം എന്നിവയുടെ സുഗമമായ നടത്തിപ്പിൽ സുധീറിന്റെ പങ്കാളിത്തം വില മതിക്കാത്തതായിരുന്നു.കലാക്ഷേത്രം ഡോമ്പിവിലിയുടെ രൂപീകരണം മുതൽ 3 പതിറ്റാണ്ടോളം മുൻ നിര പ്രവർത്തകൻ ആയിരുന്നു.കൂടാതെ ബോംബെ യോഗക്ഷേമ സഭയുടെ താക്കോൽ സ്ഥാനം ഏറ്റെടുത്തു ഒരു വ്യാഴ വട്ടക്കാലം പ്രവർത്തിച്ചു.കേരളീയ സമാജം ഡോമ്പിവലിയുടെ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ബോംബെ യോഗക്ഷേമ സഭയുടെ സെക്രട്ടറിയും ഡോംബിവലി കലാക്ഷേത്രത്തിന്റെ ഖജാൻജിയുമായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു അറുപതാം വയസ്സിൽ സുധീർ പന്താവൂരിന്റെ ആകസ്മിക വിയോഗം. സുധീറിന്റെ ഓർമ്മകളെ പുതുക്കുകയും, മാനവസ്നേഹപാരമ്പര്യത്തെ പുതുതലമുറയിലേക്ക് എത്തിക്കുവാനുമായി ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. 

സീൽ ആശ്രമത്തിൽ വച്ചു സെപ്റ്റംബർ 14ന് ഉച്ചക്ക് 2:30 ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ മുംബൈയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ 51001/- രൂപയുടെ അവാർഡും പ്രശസ്തി പത്രവും നൽകി ആദരിക്കും.

അതേസമയം മഹാനഗരത്തിന്റെ തെരുവുകളിൽ നിരാലംബരായി കഴിയുന്ന അരികു ജീവിതങ്ങളെ രക്ഷിക്കുന്ന പനവേലിലെ സീൽ ആശ്രമത്തിന്റെ ശ്രമത്തിന് 25 ലധികം വർഷത്തിൻ്റെ പഴക്കമുണ്ട്.കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ സീൽ എന്നും ശ്രമിച്ചിട്ടുള്ളത്. അശരണരരെ സീൽ ആശ്രമത്തിൽ എത്തിച്ച്, ചികിത്സ നൽകിയ ശേഷം ബന്ധുക്കളെ തിരികെ ഏൽപ്പിക്കുന്ന രീതിയാണ് സീൽ എപ്പോഴും ചെയ്തിട്ടുള്ളത്.ഏകദേശം ഇതുവരെ വീടുകളിലേക്ക് തിരികെയെത്തിച്ചത് അറുനൂറിലധികം ജീവിതങ്ങളെയാണ് സീൽ. “ഈ പുരസ്കാരം വ്യക്തിപരമായൊരു നേട്ടമായല്ലാ ഞാൻ കാണുന്നത്.വർഷങ്ങളായി സീൽ ആശ്രമത്തോടൊപ്പം പ്രവർത്തിക്കുന്ന എന്റെ കുടുംബം,അതുപോലെ സീലിലെ പ്രവർത്തകർ,ജീവനക്കാർ,സുഹൃത്തുക്കൾ, ഇവർക്ക് എല്ലാവർക്കുമുള്ള അംഗീകാരം കൂടി യാണ്.ഇങ്ങനെയൊരു ആദരവ് തന്നതിൽ സംഘാടകരെയും പന്താവൂർ കുടുംബത്തെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ഞങ്ങൾക്ക് കൂടുതൽ കരുതലോടും അർപ്പണ മനോഭാവത്തോടും കൂടി കാര്യങ്ങൾ ചെയ്യാൻ ഈ പുരസ്കാരം പ്രചോദനമാകട്ടെ".പാസ്റ്റർ ഫിലിപ്പ് പുരസ്കാരത്തെ കുറിച്ച് പ്രതികരിച്ചു.

gyjmmmപാസ്റ്റർ കെ എം ഫിലിപ്പ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph : 9833941070