/kalakaumudi/media/media_files/2026/02/01/bvnnn-2026-02-01-17-38-54.jpg)
മുംബൈ: മുംബൈയിൽ 400 മീറ്റർ മാത്രം ദൂരം യാത്ര ചെയ്തതിന് ഒരു അമേരിക്കൻ വനിതയോട് 18,000 രൂപ ഈടാക്കിയ സംഭവത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ.
വിദേശ സഞ്ചാരിയെ വഞ്ചിച്ചെന്ന പരാതിയെ തുടർന്ന് മുംബൈ പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.ജനുവരി 12-നാണ് സംഭവം നടന്നത്.
അമേരിക്കയിൽ നിന്നെത്തിയ യുവതി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് ടാക്സിയിൽ കയറിയത്.
ഹോട്ടൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 400 മീറ്റർ മാത്രമാണ് അകലെയുള്ളതെങ്കിലും, ഡ്രൈവർ വനിതയെ ദീർഘമായ വഴിയിലൂടെ കൊണ്ടുപോയെന്നാണ് പരാതി. ഹോട്ടലിൽ എത്തിച്ച ശേഷം ഡ്രൈവർ 18,000 ആവശ്യപ്പെട്ടു.
തുക കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും ഡ്രൈവർ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.
തുടർന്ന് ഈ അനുഭവം വാഹന നമ്പർ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വലിയ രീതിയിൽ വൈറലായി.
വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് ടാക്സിയുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഡ്രൈവറെ തിരിച്ചറിഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്തതോടൊപ്പം ടാക്സിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷണം തുടരുകയാണ്.
വിദേശ സഞ്ചാരികളുടെ സുരക്ഷയും നഗരത്തിലെ ടാക്സി സേവനങ്ങളുടെ വിശ്വാസ്യതയും ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
