/kalakaumudi/media/media_files/2025/07/04/vormramxhajjd-2025-07-04-21-27-37.jpg)
താനെ:താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും, സെക്രട്ടറിയും, ട്രെ ഷരറും അറിയപ്പെടുന്ന നാടക കലാകാരനും ആയിരുന്ന വി. പി. രാമചന്ദ്രൻ നായർ (വി. പി. ആർ. നായർ )വിട പറഞ്ഞു. 92 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് താനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കുറച്ചു കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അസോസിയേഷൻ പ്രവർത്തനങ്ങളിൽനിന്ന് വിരാമമെടുത്ത് താനെ ഹീരനന്ദാനി എസ്റ്റേറ്റിലുള്ള മകളുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ചേർത്തല, കുതിയത്തോട് വടക്കെ പിഷാരത്ത് വീട്ടിൽ ആയിരുന്നു ജനനം.ഒരു കാലത്ത് മുംബൈ നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന വി പി ആർ മുംബയിലെ പ്രതിഭ തിയ്യറ്റർ, ബോംബെ കേരള സമാജം, സുനയന, രാഗം എന്നിങ്ങനെ വിവിധ നാടക സമിതികളുടെ ബാനറിൽ ഒരുപാട് നാടകങ്ങളിൽ പല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ രാജു, വത്സല മേനോൻ, നാണപ്പൻ എന്നിവരോടൊപ്പവും മുംബൈയിലെ അറിയപ്പെടുന്ന നാടക കലാകാരന്മാരായ ബാലാജി, സുമ മുകുന്ദൻ, സി. കെ. കെ. പൊതുവാൾ, മുകുന്ദൻ മേനോൻ, രാധാകൃഷ്ണൻ മേനോൻ എന്നിവരോടൊപ്പവും വി പി ആർ അഭിനയിച്ചിട്ടിട്ടുണ്ട്.
ഗംഭീരമായ ശബ്ദത്തിന് ഉടമയായിരുന്ന വി. പി. ആർ നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റും അവതാരകനും കൂടി ആയിരുന്നു. ശവസംസ്‍കാരം ഇന്ന്, ജൂലൈ 4ന് ഉച്ചക്ക് ശേഷം 3 മണിക്ക് താനെ മുനിസിപ്പൽ സ്മശാനത്തിൽ നടന്നു.
വൃന്ദാവൻ കൈരളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് സുധാകരൻ, സെക്രട്ടറി രമേശൻ, ട്രഷറര്‍ പ്രസാദ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.കൈരളിയുടെ പ്രവർത്തകരായ ബാലകൃഷ്ണൻ, ഭരതൻ മേനോൻ, പ്രകാശ് നായർ, ശശികുമാർ മേനോൻ, മോഹൻ മേനോൻ, രവികുമാർ,ഇ.രാമചന്ദ്രൻ,ഉണ്ണികൃഷ്ണൻ, സുരേഷ്, നാരായണൻ കുട്ടി നമ്പ്യാർ, ദാമോദരൻ എന്നിവർ ശവസംസ്ക്കാരചടങ്ങുകൾക്ക് നേതൃത്വം നൽകി. മോഹന (ഭാര്യ) രേഖ( മകൾ) രമ (മകൾ) വേണുഗോപാൽ മേനോൻ (മരുമകൻ) പ്രത്യുഷ് ( മരുമകൻ) ആര്യൻ (പേരക്കുട്ടി)