/kalakaumudi/media/media_files/2025/07/28/nsjsjsmmc-2025-07-28-20-55-00.jpg)
മുംബൈ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കാശിമീര BMS സ്കൂളിൽ അനുസ്മരണ യോഗം ചേർന്നു.
/filters:format(webp)/kalakaumudi/media/media_files/2025/07/28/sjdkdkn-2025-07-28-20-56-40.jpg)
മിരാഭയന്തറിലെ നിരവധി മലയാളി സാമൂഹിക, സാംസ്കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. വിവിധ തുറകളിൽ നിന്നുള്ള ഇരുപതോളം പ്രമുഖർ വി.എസിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/07/28/nmsmkcm-2025-07-28-20-57-05.jpg)
കേരള രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ സംഭാവനകളെയും സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിനെയും പ്രസംഗകർ എടുത്തുപറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/07/28/nsjekdkdn-2025-07-28-20-57-30.jpg)
ലാളിത്യം, ദീർഘവീക്ഷണം, അഴിമതിക്കെതിരായ ഉറച്ച നിലപാട് എന്നിവ വി.എസിനെ ജനനായകനാക്കി മാറ്റിയെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ വരും തലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്നും അനുസ്മരണ പ്രസംഗങ്ങളിൽ പരാമർശിക്കപ്പെട്ടു.
അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ വി.എസ്. അച്യുതാനന്ദന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരം അർപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
