മഹാരാഷ്ട്ര നിയമസഭ തിരെഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നില്ലായിരുന്നു വെങ്കിൽ ബിജെപി 25 സീറ്റുകൾ പോലും നേടുമായിരുന്നില്ല:സഞ്ജയ്‌ റൗത്

ലഡ്കി ബഹിൻ പോലുള്ള ക്ഷേമ പദ്ധതികളിലൂടെ പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെയും റൗത് വിമർശിച്ചു, തിരഞ്ഞെടുപ്പ് അട്ടിമറി മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

author-image
Honey V G
New Update
evmoioksk

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശിവസേന യു ബി ടി നേതാവ് സഞ്ജയ്‌ റൗത്.

രാഹുൽ ഗാന്ധിയുടെ നിരീക്ഷണങ്ങൾ ആഗോള ശ്രദ്ധ നേടിയിട്ടുണ്ടെന്ന് എംപി സഞ്ജയ് റൗത് കൂട്ടിച്ചേർത്തു. "ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് അദ്ദേഹം നിരന്തരം പറഞ്ഞിട്ടുണ്ട്, മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരു പ്രധാന ഉദാഹരണമാണ് ഇതിന്. ബിജെപി തിരഞ്ഞെടുപ്പ് കൊള്ളയടിക്കുകയും ഹൈജാക്ക് ചെയ്യുകയും ചെയ്തു,” അദ്ദേഹം ആരോപിച്ചു.

“മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നില്ലായിരുന്നു വെങ്കിൽ ബിജെപി 25 സീറ്റുകൾ പോലും നേടുമായിരുന്നില്ല” എന്നും സഞ്ജയ്‌ റൗത് പറഞ്ഞു.

ലഡ്കി ബഹിൻ പോലുള്ള ക്ഷേമ പദ്ധതികളിലൂടെ പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെയും റൗത് വിമർശിച്ചു, തിരഞ്ഞെടുപ്പ് അട്ടിമറി മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

“മോദി, ഷാ, ഫഡ്‌നാവിസ് എന്നിവരുടെ കീഴിൽ, ബിജെപി തിരഞ്ഞെടുപ്പുകൾ മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും ഹൈജാക്ക് ചെയ്തു,” അദ്ദേഹം പറഞ്ഞു.

Mumbai City