സൽമാൻ ഖാന്റെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യുവതിക്ക് ക്രിമിനൽ പശ്ചാത്തലം

പോലിസ് നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് ഏപ്രിൽ 28 ന് അംബോലി പോലീസ് സ്റ്റേഷനിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും അവരുടെ ജോലി നിർവഹിക്കുന്നതിൽ നിന്ന് തടയാൻ ബലപ്രയോഗം നടത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.

author-image
Honey V G
Updated On
New Update
grlresyh

മുംബൈ:നടൻ സൽമാൻ ഖാന്റെ ബാന്ദ്ര വെസ്റ്റിലുള്ള ഗാലക്സി അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയതായി ആരോപിക്കപ്പെടുന്ന ഇഷ ഛബ്രയ്ക്ക് ഇതിന് മുമ്പ് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നതായി പോലിസ് കണ്ടെത്തി. പോലിസ് നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് ഏപ്രിൽ 28 ന് അംബോലി പോലീസ് സ്റ്റേഷനിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും അവരുടെ ജോലി നിർവഹിക്കുന്നതിൽ നിന്ന് തടയാൻ ബലപ്രയോഗം നടത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.സർക്കാർ ജീവനക്കാരനെ ആക്രമിച്ചതിനെ തുടർന്ന് കൈക്കും കാലിനും പരിക്ക് പറ്റിയിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഛബ്ര അന്ധേരി വെസ്റ്റിൽ താമസിക്കുന്ന സമയത്താണ് ഏപ്രിൽ മാസത്തിലെ കേസ് ഫയൽ ചെയ്തതെന്ന് ബാന്ദ്ര പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പിന്നീട് 2025 മെയ് 1 ന് അവർ ഖാർ വെസ്റ്റിലെ കാർട്ടർ റോഡിലേക്ക് താമസം മാറിയിരുന്നു. നടന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായ സമയത്ത്, താൻ ഒരു ജൂനിയർ ആർട്ടിസ്റ്റാണെന്നും സൽമാൻ ഖാനെ കാണാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും ഛബ്ര അവകാശപ്പെട്ടിരുന്നു. അവർക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് ആദ്യം വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, അംബോലി കേസിന്റെ കണ്ടെത്തൽ ആ വിവരണത്തെ മാറ്റിമറിക്കുകയും യുവതിയുടെ പെരുമാറ്റത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 28 ന് നടന്ന കേസിൽ വൃഷാലി കാലെ പരാതി നൽകിയിരുന്നു,തുടർന്ന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 132 121(2) 324(2) 352 എന്നീ വകുപ്പുകൾ പ്രകാരം ഛബ്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മെയ് 20 ന് പുലർച്ചെ 3:30 ഓടെയാണ്, ഛബ്ര സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്മെന്റിൽ എത്തിയത്.സെക്യൂരിറ്റി ഗാർഡ് ചോദ്യം ചെയ്തപ്പോൾ, നടൻ സൽമാൻ ഖാൻ ക്ഷണ പ്രകാരമാണ് താൻ വന്നതെന്ന് അവകാശപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇത് പിന്നീട് തെറ്റാണെന്ന് സ്ഥിരീകരിക്കുകയുംബാന്ദ്ര പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു, നിലവിൽ യുവതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Mumbai City