മകളുടെ ഓർമയ്ക്കായി ബാൻഡ് ആരംഭിക്കാൻ ഇളയരാജ

പുതിയ തലമുറയ്ക്കായി ബാൻഡ് തുടങ്ങാൻ പദ്ധതിയിട്ട് ഇളയരാജ. മകളുടെ സാധിക്കാതെ പോയ ആഗ്രഹമാണ് ഒന്നാം ചരമ വാർഷികത്തിൽ ഇളയ രാജ ഏറ്റെടുക്കുന്നത്.15 വയസ്സ് താഴെയുള്ള പെൺകുട്ടികൾക്ക് ബാൻഡിൽ അംഗമാകാം.

author-image
Rajesh T L
New Update
ILAYA RAJA

ചെന്നൈ : പുതിയ തലമുറയ്ക്കായി ബാൻഡ് തുടങ്ങാൻ പദ്ധതിയിട്ട് ഇളയരാജ. മകളുടെ സാധിക്കാതെ പോയ ആഗ്രഹമാണ് ഒന്നാം ചരമ വാർഷികത്തിൽ ഇളയ രാജ ഏറ്റെടുക്കുന്നത്. ലോകത്ത് ഏതു ഭാഗത്തുമുള്ള 15 വയസ്സ് താഴെയുള്ള പെൺകുട്ടികൾക്ക് ബാൻഡിൽ അംഗമാകാം.

അർബുദ രോഗിയായി താണി കഴിഞ്ഞ കൊല്ലം 47ആം വയസിൽ അന്തരിക്കുന്നത്. ശ്രീലങ്കയിൽ ചികത്സയിൽ കഴിയവെയാണ് മരണം. 1976 ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യ കാലം മുതൽ ശാസ്ത്രീയ സംഗിതം പഠിച്ചിരുന്നു.

രാസയ്യ എന്ന തമിഴ് ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പാടിയാണ് കലാരംഗത്തു എത്തുന്നത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടന്ന് ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.

മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചതു ഭവതാരിണിയാണ്. എന്ന 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് തേടിയെത്തി. അവസാനമായി മലയാള സിനിമയായ മായനദിക്കു വേണ്ടിയാണ് ഗാനങ്ങൾ ഒരുക്കിയത്.

 

ilayajaja music