/kalakaumudi/media/media_files/2025/05/10/78gG5wRwrWcBxUoeSsl9.jpg)
ന്യൂഡൽഹി: 26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ തിഹാർ ജയിലിലെ ഹൈ-സെക്യൂരിറ്റി സെല്ലിൽ പാർപ്പിച്ചിട്ടുണ്ടെന്നും റാണ 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നും ജയിൽ വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു.
ഡൽഹി കോടതി റാണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിന് മണിക്കൂറുകൾക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരം കനത്ത സുരക്ഷയിൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോയി.
എൻഐഎ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ്, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ജഡ്ജി ചന്ദർ ജിത് സിങ്ങിന് മുന്നിൽ റാണയെ ഹാജരാക്കി. ഡോക്ടർമാർ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം നാലാം നമ്പർ ഗേറ്റ് വഴിയാണ് റാണ ജയിലിലേക്ക് കൊണ്ട് പോയതെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞു, വൈദ്യപരിശോധനയ്ക്ക് ശേഷം കൊടും കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന രണ്ടാം നമ്പർ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. 26/11 ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയായ റാണയെ യുഎസ് സുപ്രീം കോടതി കൈമാറുന്നതിനെതിരെ നൽകിയ ഹർജി തള്ളിയതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.