കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിലെ 3 പ്രതികളെ പിടികൂടി .

ഞായറാഴ്ച രാത്രി കോയമ്പത്തൂരിൽ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം  ചെയ്ത കേസിലെ  മൂന്നു പ്രതികൾ  അറസ്റ്റിൽ .

author-image
Devina
New Update
coimbatore gang rape

ചെന്നൈ: ഞായറാഴ്ച രാത്രി കോയമ്പത്തൂരിൽ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം  ചെയ്ത കേസിലെ  മൂന്നു പ്രതികൾ  അറസ്റ്റിൽ .

തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുമായുണ്ടായ  ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് പ്രതികൾ ഒളിവിൽ കഴിയുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശം വളയുകയും ഈ വിവരം അറിഞ്ഞതോടെ  പ്രതികൾ വടിവാളും മറ്റും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രെമിക്കുന്നതിനിടയിൽ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു .

 പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ശിവഗംഗ സ്വദേശികളായ പ്രതികൾ, കെട്ടിട നിർമ്മാണ തൊഴിലിനായിട്ടാണ് കോയമ്പത്തൂരിൽ എത്തിയത്. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു.

 രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവൻ നഗറിൽ പുരുഷ സുഹൃത്തിനൊപ്പം വിദ്യാർത്ഥിനി കാറിൽ ഇരിക്കുകയായിരുന്നു.

 ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, പുരുഷ സുഹൃത്തിനെ വടിവാൾ കൊണ്ട് ആക്രമിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.