വടക്കന്‍ സിക്കിമില്‍ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 1,200-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. മെയ് 29ന് മുന്‍ഷിതാങ്ങിലെ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം നാശം വിതച്ചു. 3.6 ലക്ഷം ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചതോടെ അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 10 ആയി.ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദി അപകടകരമായി കരകവിഞ്ഞൊഴുകുകയാണ്. പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കി. അസം, സിക്കിം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായും മണിപ്പൂര്‍ ഗവര്‍ണറുമായും അദ്ദേഹം സംസാരിച്ചു.
ഏത് സാഹചര്യത്തെയും നേരിടാന്‍ സാധ്യമായ എല്ലാ സഹായവും അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി അസം മന്ത്രി ജയന്ത മല്ലബരുഹ പറഞ്ഞു.