/kalakaumudi/media/media_files/2025/05/09/gsmfAbKosNKKbFsXM9Ok.jpg)
മുംബൈ:ഇന്ദാപുർ-മുരുദ് ഹൈവേയിലെ തരാനെ ഗ്രാമത്തിന് സമീപം കണ്ടെയ്നർ ട്രക്ക് നിയന്ത്രണം വിട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് (എസ്ടി) ബസിൽ ഇടിച്ചതിനെ തുടർന്ന് നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഹ്താദിൽ നിന്ന് താലയിലേക്ക് പോകുകയായിരുന്ന എസ്ടി ബസ് അഗർദാണ്ടയിൽ നിന്ന് വരികയായിരുന്ന കണ്ടെയ്നർ ട്രെയിലറിൽ ഇടിച്ചാണ് അപകടം നടന്നത്.കുത്തനെയുള്ള ചരിവിലൂടെ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കണ്ടെയ്നർ ട്രക്ക് ബസിന്റെ വലതുവശത്ത് ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ ബസിൽ 45 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ നാല് പേർ മരിച്ചതായും പതിനഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തൃപ്തി വിജയ് കുടേക്കർ (22), ധൻഗർവാഡി നിവാസിയായ ലക്ഷ്മൺ റായ ധേബെ (34), അംബേറ്റിൽ നിന്നുള്ള അൻവി രൂപേഷ് ഗാംരെ (7), ഖബിവാലിയിൽ നിന്നുള്ള വിത്തൽ കജ്ബാജെ (55) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.