കിണര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 8 പേര്‍ക്ക് ദാരുണാന്ത്യം

150 വര്‍ഷം പഴക്കമുള്ള സ്വകാര്യ കിണറില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് പേരാണ് ആദ്യം കിണറില്‍ ഇറങ്ങിയത്. ഇവര്‍ കിണറ്റിലെ ചതുപ്പിലേക്ക് മുങ്ങാന്‍ തുടങ്ങിയതോടെ മറ്റു മൂന്നു പേര്‍ കൂടി സഹായിക്കാനായി ഇറങ്ങുകയായിരുന്നു

author-image
Biju
New Update
hhj

ഭോപ്പാല്‍: മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ എട്ടു പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണര്‍ ഒരുക്കുന്നതിനിടെയായിരുന്നു അപകടം. 

150 വര്‍ഷം പഴക്കമുള്ള സ്വകാര്യ കിണറില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് പേരാണ് ആദ്യം കിണറില്‍ ഇറങ്ങിയത്. ഇവര്‍ കിണറ്റിലെ ചതുപ്പിലേക്ക് മുങ്ങാന്‍ തുടങ്ങിയതോടെ മറ്റു മൂന്നു പേര്‍ കൂടി സഹായിക്കാനായി ഇറങ്ങുകയായിരുന്നു. എന്നാല്‍ വിഷവാതകം ശ്വസിച്ച എട്ട് പേരും മരിച്ചു. 

പൊലീസ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ എത്തി നാലു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് എട്ടു മൃതദേഹങ്ങളും കിണറ്റില്‍നിന്നു കണ്ടെടുത്തത്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കിണര്‍ അടച്ചുപൂട്ടാനും ജില്ലാഭരണകൂടം തീരുമാനിച്ചു.

Madhya Pradesh