എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ഉച്ചയ്ക്ക് 1.38 ന് 5 മിനുറ്റ് പറന്നതിനുശേഷമാണ് വിമാനം തകര്‍ന്നു വീണത്.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ താല്‍കാലികമായി അടക്കുകയാണെന്നും എല്ലാ പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുകയാണെന്നും അറിയിച്ചു.

author-image
Sneha SB
New Update
FLY AHAMMADABAD

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ ് 242 പേരുമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തകര്‍ന്നുവീണു.പറന്നുയര്‍ന്നതിനുശേഷം വിമാനം ഉയരാന്‍ പാടുപെടുന്നതും ഒരു ജനവാസ മേഖലയില്‍ ഇടിച്ചുകയറുന്നതും തുടര്‍ന്ന് ഒരു വലിയ തീഗോളമാകുന്നതുമായ വീഡിയോ പുറത്ത് വന്നിരുന്നു. ഉച്ചയ്ക്ക് 1.38 ന് 5 മിനുറ്റ് പറന്നതിനുശേഷമാണ് വിമാനം തകര്‍ന്നു വീണത്.സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ താല്‍കാലികമായി അടക്കുകയാണെന്നും എല്ലാ  പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  നിര്‍ത്തിവച്ചിരിക്കുകയാണെന്നും അറിയിച്ചു.

'എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 ന്റെ ദുരന്തത്തില്‍ ഞങ്ങള്‍ ദുഃഖിതരാണ്. സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ട കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. എല്ലാ അധികാരികളുമായും ഞങ്ങള്‍ ചേര്‍ന്ന്് പ്രവര്‍ത്തിക്കുകയും ദുരന്തബാധിത കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്നു.'എന്ന് എയര്‍പോര്‍ട്ട് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

accident