അഹമ്മദാബാദ് വിമാനാപകടം ; 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

7 പോര്‍ച്ചുഗീസ് പൗരന്മാര്‍, 27 യുകെ പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകാര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

author-image
Sneha SB
New Update
FLIGHT CRASH

ഗുജറാത്ത് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 190 പേരെ ഡിഎന്‍എ പരിശോദനയിലൂടെ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.ഇതില്‍ 123 പേര്‍ ഇന്ത്യക്കാരാണ്. 7 പോര്‍ച്ചുഗീസ് പൗരന്മാര്‍, 27 യുകെ പൗരന്മാര്‍, ഒരു കാനഡ പൗരന്‍, നാല് നാട്ടുകാര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉടന്‍ കൈമാറും.മരിച്ച മറ്റുളളവരെ തിരിച്ചറിയാനുളള ശ്രമങ്ങള്‍ തുടരുകയാണ്.മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.വിമാന അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു.ഇയാളെ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഹോട്ടലിലേക്ക് മാറ്റി.അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തി.242 യാത്രക്കാരുമായി അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളും പരിസരത്തുണ്ടായിരുന്നവരും മരിക്കുകയായിരുന്നു.

 

air india death Flight crash