അഹമ്മദാബാദ് വിമാനാപകടം ; എയര്‍ ഇന്ത്യ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കി തുടങ്ങി

ദുരിതബാധിതരായ കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ട്രോമ കൗണ്‍സിലിംഗും മാനസിക പിന്തുണയും നല്‍കുന്നതിനായി പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റുകളുടെയും ഡോക്ടര്‍മാരുടെയും ഒരു സംഘത്തെ അഹമ്മദാബാദില്‍ വിന്യസിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.

author-image
Sneha SB
New Update
FLIGHT CRASH MONEY

മുംബൈ : ജൂണ്‍ 12 ന് നടന്ന വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യ ആരംഭിച്ചു.ദുരിതബാധിതരായ കുടുംബങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ട്രോമ കൗണ്‍സിലിംഗും മാനസിക പിന്തുണയും നല്‍കുന്നതിനായി പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റുകളുടെയും ഡോക്ടര്‍മാരുടെയും ഒരു സംഘത്തെ അഹമ്മദാബാദില്‍ വിന്യസിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.നിലവിലുള്ളതോ ഉയര്‍ന്നുവരുന്നതോ ആയ ആരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി നഴ്സുമാരും ഒരു ഫാര്‍മസിസ്റ്റും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.ജൂണ്‍ 20 മുതല്‍ ഇടക്കാല നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തുടങ്ങി, ഇതുവരെ മൂന്ന് കുടുംബങ്ങള്‍ക്ക് പണം ലഭിച്ചു, ശേഷിക്കുന്ന ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്തുവരികയാണ്, ''എയര്‍ ഇന്ത്യ പറഞ്ഞു.മാതൃ കമ്പനിയായ ടാറ്റ സണ്‍സ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെയാണിത്.

Flight crash TATA air india