/kalakaumudi/media/media_files/2025/12/18/nithinn-2025-12-18-13-02-53.jpg)
ന്യൂഡൽഹി: ദേശീയ പാതകളിൽ 2026 അവസാനത്തോടെ എഐ അടിസ്ഥാനമാക്കിയുളള ടോൾ ശേഖരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി .
മൾട്ടി ലെയ്ൻഫ്രീ ഫ്ളോ (എം.എൽഎഫ്എഫ്) ടോൾ സിസ്റ്റവും എഐ അടിസ്ഥാനമാക്കിയുള്ള ഹൈവേ നിയന്ത്രണ സംവിധാനവുമാണ് ഇതിനായി ഏർപ്പെടുത്തുകയെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
ടോൾപ്ലാസകളിൽ കാത്തുകിടക്കുന്ന സ്ഥിതി പൂർണ്ണമായും അവസാനിക്കും.
രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്.
മുൻകാലങ്ങളിൽ ടോൾ പ്ലാസകളിൽ പണം അടയ്ക്കാനായി വാഹനം 3 മുതൽ 10 മിനിറ്റ്‌വരെ നിർത്തിയിടേണ്ടി വന്നിരുന്നു.
ഹാസ്ട്രാഗ് ഏർപ്പെടുത്തിയതോടെ ഇത് ഒരു മിനിറ്റിൽ താഴെയായി കുറയ്ക്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിന്റെ വരുമാനം 5000 കോടി രൂപയോളം വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
എംഎൽഎഫ്എഫ് വരുന്നതോടെ 80 കിലോ മീറ്റർ വേഗത്തിൽ കാറുകൾക്ക് ടോൾ ഗോറ്റുകൾ കടന്നുപോകാൻ സാധിക്കും.
ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പേ്‌ളറ്റ് റെക്കഗ്‌നിഷൻ ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്.
നാഷനൽ പേയ്‌മെന്റ് കോർപറേഷൻ തയ്യാറാക്കിയ നാഷനൽ ഇലക്‌ട്രോണിക് ടോൾ കലക്ഷൻ സംവിധാനം വഴി ഫാസ്ടാഗിൽ നിന്ന് തുക ഈടാക്കും.
ടോൾ പ്ലാസകളിൽ വാഹനം നിർത്തുന്നത് പ്രതിവർഷം 1500 കോടിരൂപയുടെ ഇന്ധന നഷ്ടമുണ്ടാക്കിയിരുന്നു.
ഇത് ഒഴിവാക്കാൻ കഴിയുമെന്നും ടോൾ ശേഖരണം കാര്യക്ഷമമാക്കുന്നതിലൂടെ കേന്ദ്രസർക്കാരിന് 6000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
