എയര്‍ ഇന്ത്യ ബുക്കിങ്ങില്‍ 30-35 ശതമാനം ഇടിവ്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രാജ്യാന്തര സര്‍വീസുകളുടെ വ്യാപകമായ റദ്ദാക്കലിന് വഴിയൊരുക്കിയതോടെ വിമാന യാത്രാ പ്ലാനുകളും താളം തെറ്റുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള വിമാനങ്ങള്‍ ഇപ്പോള്‍ ഇറാന്‍ എയര്‍സ്‌പേസ് ഉപയോഗിക്കുന്നുണ്ട്.

author-image
Sneha SB
New Update
AIR INDIA CANCELLATION

കൊച്ചി:അഹമ്മദാബാദ് അപകടത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് ബുക്കിങ്ങില്‍ 6 ദിവസത്തിനിടെ 30-35 ശതമാനം ഇടിവ്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രാജ്യാന്തര സര്‍വീസുകളുടെ വ്യാപകമായ റദ്ദാക്കലിന് വഴിയൊരുക്കിയതോടെ വിമാന യാത്രാ പ്ലാനുകളും താളം തെറ്റുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള വിമാനങ്ങള്‍ ഇപ്പോള്‍ ഇറാന്‍ എയര്‍സ്‌പേസ് ഉപയോഗിക്കുന്നുണ്ട്. പാക്ക് എയര്‍ സ്‌പേസില്‍ നിലവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്. യു ദ്ധസാഹചര്യത്തില്‍ ഇറാന്റെ ആകാശത്തും വിലക്ക് വന്നതോടെ ദുബായ് -അബുദാബി എയര്‍ സ്‌പേസില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് ഇന്ത്യന്‍ കമ്പനികളെ സര്‍വീസ് റദ്ദാക്കലിന് നിര്‍ബന്ധിതരാക്കുന്നു.

വിമാനദുരന്തം ഉണ്ടാക്കിയ ഭീതി ആഭ്യന്തര സര്‍വീസുകളുടെ ബുക്കിങ്ങിനെയും ബാധിച്ചിട്ടുണ്ട്. പുതിയ ബുക്കിങ് കുറയുന്ന തിനൊപ്പം 20 ശതമാനം ക്യാന്‍സലേഷനും എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുണ്ട്. ബുധനാഴ്ച മുതല്‍ യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ളസര്‍വീസുകളില്‍ 15 ശതമാനം - എയര്‍ ഇന്ത്യ റദ്ദാക്കി. 6 ദിവസത്തിനുള്ളില്‍ 83 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതും യാത്രക്കാരുടെ പദ്ധതികളെ താളംതെറ്റിക്കാന്‍ കാരണമാകുന്നു. രാജ്യാന്തര സര്‍വീസു കളായതിനാല്‍ ബുക്കിങ് മറ്റ് എയര്‍ലൈനുകളിലേക്ക് മാറ്റുമ്പോള്‍ തുകയില്‍ കാര്യമായ വ്യത്യാസം വരും. ഫുള്‍ റീഫണ്ടും റീ ബുക്കിങ് ഓപ്ഷനും എയര്‍ . ഇന്ത്യ നല്‍കുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇത് എത്ര കണ്ട് ആശ്വാസമാകുമെന്ന് കണ്ടറിയണം. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഷാര്‍ജ-കൊച്ചി, ഷാര്‍ജ-കണ്ണൂര്‍, മംഗളുരു സര്‍വീസുകള്‍ റദ്ദാക്കി.

air india