സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ഹോങ്കോങ്ങിലേക്ക് തിരിച്ചു പറന്നു

ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമായ എഐ315, തിങ്കളാഴ്ച രാവിലെ ഹോങ്കോങ്ങില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് തകരാര്‍ കണ്ടെത്തിയത്.

author-image
Sneha SB
New Update
AIR INDIA HONG KONG

ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് തിരിച്ച് ഹോങ്കോങ്ങിലേക്ക് തന്നെ മടങ്ങി.ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമായ എഐ315, തിങ്കളാഴ്ച രാവിലെ ഹോങ്കോങ്ങില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് തകരാര്‍ കണ്ടെത്തിയത്. സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ചാണ്, പൈലറ്റ് യാത്ര ആരംഭിച്ച സ്ഥാനത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.സാങ്കേതിക പ്രശ്നത്തിന്റെ സ്വഭാവത്തെക്കുറിച്ചോ വിമാനത്തിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചോ എയര്‍ ഇന്ത്യ ഇതുവരെ ഒരു  പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യക്ക് ദാരുണമായ അപകടം സംഭവിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തുന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ 787-8 ഡ്രീംലൈനര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു, വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ 270 പേര്‍ മരിച്ചു. അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രദേശത്തുണ്ടായിരുന്ന 30 പേര്‍ ഉള്‍പ്പെടെ 279 പേര്‍ അപകടത്തില്‍ മരിച്ചു.അത്ഭുതകരമായി, ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് പൗരന്‍മാത്രമാണ് രക്ഷപ്പെട്ടത്.

Flight crash glitch air india