കഴിഞ്ഞ മാസം, ബോയിംഗ് 787 ഡ്രീംലൈനറില്‍ തങ്ങളുടെ ബില്യണിലെത്തിച്ച യാത്രക്കാരനുമായി യാത്രചെയ്തത് ആഘോഷിച്ചിരുന്നു.14 വര്‍ഷം മുമ്പ് എയര്‍ ഇന്ത്യയുടെ ഭാഗമാവുകയും ഇന്നലെ നടന്ന ദാരുണമായ അപകടം വരെ എത്തുകയും ചെയ്ത ബോയിങ്, രാജ്യാന്തര യാത്രയുടെ ഒരു പ്രധാന ഘടകമായിരുന്നു ഈ മോഡല്‍, കൂടാതെ മികച്ച സുരക്ഷാ ഉറപ്പു നല്‍കുന്ന മോഡല്‍ കൂടിയായിരുന്നു ഈ വിമാനം.
2018 ലും 2019 ലും യഥാക്രമം നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഇന്തോനേഷ്യയിലും എത്യോപ്യയിലും ഉണ്ടായ മാരകമായ അപകടങ്ങള്‍ക്ക് ശേഷം വാര്‍ത്തകളില്‍ ഇടം നേടിയ ബോയിംഗ് 737 മാക്‌സില്‍ നിന്ന് വ്യത്യസ്തമായ ഒരു വിമാനം. സോഫ്റ്റ്വെയര്‍ തകരാര്‍ മൂലമാണ് അപകടം ഉണ്ടായതെന്നാണ് കണ്ടെത്തല്‍, ഈ മോഡല്‍ വിമാനങ്ങള്‍ 18 മാസത്തേക്ക് ലോകമെമ്പാടുമുളള സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ബോയിംഗിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പിഴവും ഉണ്ടായിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ - സുപ്രധാന വിമാന വിവരങ്ങള്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ - വീണ്ടെടുത്തുകഴിഞ്ഞാല്‍ അപകടത്തിന്റെ പൂര്‍ണ്ണമായ ചിത്രം ലഭിക്കും.അഹമ്മദാബാദിലെ അപകടത്തിന് കാരണമായേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങള്‍ പലരും മുന്നോട്ടുവച്ചിട്ടുണ്ട്.ബോയിംഗ് 737 മാക്‌സ് അപകടങ്ങള്‍ ഒഴികെ, മിക്കതും കോക്ക്പിറ്റിലെ മാനുഷികമായ പിഴവ് മൂലമായിരിക്കാം സംഭവിക്കുക എന്ന് ഒരു പൈലറ്റ് പറഞ്ഞു .
'യാത്രക്കാര്‍, ജീവനക്കാര്‍, അപകടം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമാണ് തങ്ങളുടെ ചിന്തകള്‍' എന്ന് കമ്പനി അപകടശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു, കൂടാതെ അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എയര്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രിയപ്പെട്ടവര്‍ക്ക് കമ്പനിയുടെ 'അഗാധമായ അനുശോചനം' അറിയിക്കുന്നുവെന്നും, ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബോയിംഗ് പിന്തുണയ്ക്കുമെന്നും ബോയിംഗ് ചീഫ് എക്സിക്യൂട്ടീവ് കെല്ലി ഓര്‍ട്ട്ബര്‍ഗ് പറഞ്ഞു.ഇന്നലെ ന്യൂയോര്‍ക്കില്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അടച്ചപ്പോള്‍, ബോയിംഗ് ഓഹരികള്‍ ഏകദേശം 5% ഇടിഞ്ഞു.കഴിഞ്ഞ വര്‍ഷം സുരക്ഷാ പ്രതിസന്ധി, ഗുണനിലവാര നിയന്ത്രണ പ്രശ്‌നങ്ങള്‍, ഏഴ് ആഴ്ച നീണ്ടുനിന്ന തൊഴിലാളി സമരങ്ങള്‍ എന്നിവ കാരണം പ്രതിമാസം ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ട ഒരു സ്ഥാപനത്തിന് ഈ ദുരന്തം മറ്റൊരു പ്രശ്‌നമാണ്.2024 ല്‍ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ ഒരു വാതില്‍ പാതിവഴിയില്‍ തകര്‍ന്നു വീണതിനെത്തുടര്‍ന്ന്, ബോയിംഗ് 160 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നിട്ടുണ്ട്.അതിനുമുമ്പ്, 737 മാക്‌സ് ഫ്‌ലീറ്റ് നിര്‍ത്തേണ്ടി വന്നത് കാരണം സസാമ്പത്തിക നാശനഷ്ടങ്ങള്‍ക്ക് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സുമായി കമ്പനി 428 മില്യണ്‍ ഡോളര്‍ ഒത്തുതീര്‍പ്പിലെത്തേണ്ടതായും വന്നിട്ടുണ്ട്.
ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പുറമേ, ബോയിംഗിന്റെ സുരക്ഷയെക്കുറിച്ചും തുടര്‍ച്ചയായ ചോദ്യങ്ങള്‍ കമ്പനി നേരിട്ടു. 'സുരക്ഷയിലും ഗുണനിലവാരത്തിലും ഞങ്ങള്‍ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍നിന്ന് 'വിമാനങ്ങളുടെ പ്രകടനം മെച്ചപ്പെട്ടതായി' ഏപ്രിലില്‍ കമ്പനി പറഞ്ഞിരുന്നു.ബോയിംഗില്‍ 30 വര്‍ഷത്തിലേറെയായി ക്വാളിറ്റി കണ്‍ട്രോള്‍ മാനേജരായി ജോലി ചെയ്തിരുന്ന ജോണ്‍ ബാര്‍നെറ്റ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.എന്നാല്‍ ബോയിംഗ് വാദങ്ങള്‍ നിഷേധിച്ചു.ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചതിന് ശേഷം തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മറ്റൊരു വിസില്‍ബ്ലോവര്‍ എഞ്ചിനീയര്‍ സാം സാലെഹ്പൂര്‍ യുഎസ് രാഷ്ട്രീയക്കാരോട് പറഞ്ഞിരുന്നു.
ഇന്തോനേഷ്യയിലെയും എത്യോപ്യയിലെയും അപകടങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമ പോരാട്ടങ്ങളിലും ബോയിംഗ് കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം, യുഎസ് നീതിന്യായ വകുപ്പുമായി ഒരു കരാറിലെത്തി ക്രിമിനല്‍ പ്രോസിക്യൂഷന്‍ കമ്പനിയെ കഷ്ടിച്ച് ഒഴിവാക്കി.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബോയിംഗിന്റെ ഉന്നത എക്‌സിക്യൂട്ടീവ് സംഘം വളരെ പ്രധാനപ്പെട്ട ഒരു അഴിച്ചുപണിക്ക് വിധേയമായിട്ടുണ്ട്.ബോയിംഗിന്റെ സുരക്ഷയില്‍ ഒരു പുരോഗതി വരുത്തുമെന്ന് ബോയിങ് കമ്പനി സിഇഒ കെല്ലി ഓര്‍ട്ട്‌ബെര്‍ഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്, കൂടാതെ വ്യോമയാന ഭീമനായ കമ്പനി ഉടന്‍ തന്നെ ലാഭത്തിലേക്ക് തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു.