അംബേദ്കറെ അപമാനിച്ചെന്ന്; തമ്മില്‍ തര്‍ക്കിച്ച്  അമിത്ഷായും പ്രതിപക്ഷവും

അംബേദ്കറുടെ ചിത്രവുമായി എത്തിയ പ്രതിപക്ഷ എംപിമാര്‍ അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി

author-image
Punnya
New Update
AMITH SHA

ബി.ആര്‍. അംബേദ്കറിനെതിരായ അമിത് ഷായുടെ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുന്നു

ന്യൂഡല്‍ഹി: ബി.ആര്‍.അംബേദ്കര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച് പാര്‍ലമെന്റിനകത്തും പുറത്തും ഇന്നലെ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി. അംബേദ്കറുടെ ചിത്രവുമായി എത്തിയ പ്രതിപക്ഷ എംപിമാര്‍ അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭയിലും അംബേദ്കറുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി.പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ഇന്നലെ രണ്ടു തവണയാണ് ഇരുസഭകളും തടസപ്പെട്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സഭകള്‍ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം തുടരുകയായിരുന്നു. ഇതോടെ സഭാ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചു. അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍  പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പിന്നീട് പറഞ്ഞു. ലോക്‌സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്.  കോണ്‍ഗ്രസ് അംബേദ്കര്‍വിരോധി പാര്‍ട്ടിയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ അപമാനിച്ചതു കോണ്‍ഗ്രസാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുന്നതിനു സാധ്യത തേടും. പാര്‍ലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങള്‍ക്കെതിരെ നടപടികളെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.  തനിക്ക് ഖര്‍ഗെയോട് പറയാനുള്ളതു ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹ വിഭാഗത്തില്‍ നിന്നാണു നിങ്ങള്‍ വരുന്നത്. അതിനാല്‍, ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങള്‍ പിന്തുണയ്ക്കരുത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദം കാരണം നിങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ തനിക്കു നിരാശയുണ്ടെന്നും അമിത് ഷാ പറഞ്ഞു.

 

parliament amith sha B R Ambedkar