ആനി രാജ സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റില്‍; പ്രകാശ് ബാബുവിനെ തഴഞ്ഞു

അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

author-image
Prana
New Update
rf
Listen to this article
0.75x 1x 1.5x
00:00 / 00:00

 മുതിര്‍ന്ന വനിതാ നേതാവ് ആനി രാജയെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് കെ. പ്രകാശ് ബാബുവിനെ വെട്ടിയാണ് ആനി രാജയെ ഉള്‍പ്പെടുത്തിയതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് പ്രകാശ് ബാബുവിന് എതിരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം, ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെ ആ ഒഴിവിലേക്ക് ദേശീയ തലത്തില്‍ നിന്ന് ആനി രാജയെ ഉള്‍പ്പെടുത്തി. സംസ്ഥാന ഘടകം ആരെയും നിര്‍ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചു.
അതേസമയം, തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചു ആനി രാജയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണ്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ വിജയവാഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോള്‍ ആനിരാജയെ എടുത്തു. അതിനെ  പൂര്‍ണ്ണമായും അനുകൂലിക്കുന്നു. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി അംഗമാണ്. അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.