മുന്‍ ഭാര്യ സൈറ ആശുപത്രിയില്‍; സഹായവുമായി എ ആര്‍ റഹ്‌മാന്‍

29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2024 നവംബറില്‍ റഹ്‌മാനും സൈറയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതിന് ശേഷം സൈറയുടെ അഭിഭാഷക വന്ദന അവരുടെ വിവാഹമോചനം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു.

author-image
Biju
New Update
RSDf

മുംബൈ: സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്റെ മുന്‍ ഭാര്യ സൈറ ആരോഗ്യപ്രശ്‌നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.  സൈറയുടെ അഭിഭാഷക വന്ദന ഷായാണ് സൈറയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചത്.  സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയെയും ഭാര്യ ഷാദിയയെയും സൈറയുടെ മുന്‍ ഭര്‍ത്താവ് എആര്‍ റഹ്‌മാനും ഈ സമയത്ത് പിന്തുണ നല്‍കിയെന്ന് വന്ദന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പ്രസ്താവന ഇങ്ങനെയായിരുന്നു, ''കുറച്ച് ദിവസം മുമ്പ് ശ്രീമതി സൈറ റഹ്‌മാന്‍ മെഡിക്കല്‍ എമര്‍ജന്‍സി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, സൈറയുടെ ഏക ശ്രദ്ധ വേഗത്തില്‍ സുഖം പ്രാപിക്കുന്നതില്‍ മാത്രമാണ്. ചുറ്റുമുള്ളവരില്‍ നിന്നുള്ള പിന്തുണ സൈറ വളരെയധികം വിലമതിക്കുകയും അവളുടെ നിരവധി അഭ്യുദയകാംക്ഷികളില്‍ നിന്നും പിന്തുണക്കാരില്‍ നിന്നും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

''ഈ ദുഷ്‌കരമായ സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള  സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, അദ്ദേഹത്തിന്റെ ഭാര്യ ഷാദിയ,  മിസ്റ്റര്‍ റഹ്‌മാന്‍ എന്നിവരോടും സൈറ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു' എന്നാണ് കുറിപ്പ് അവസാനിക്കുന്നത്. 

29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2024 നവംബറില്‍ റഹ്‌മാനും സൈറയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതിന് ശേഷം സൈറയുടെ അഭിഭാഷക വന്ദന അവരുടെ വിവാഹമോചനം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു.

'മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകര്‍ച്ചയില്‍, ഞങ്ങള്‍ അര്‍ത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുര്‍ബലമായ അവസ്ഥയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി' എന്നാണ് റഹ്‌മാന്‍ അന്ന് വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ച്. 

 

A R Rehman