അരവിന്ദ് കേജരിവാളിന്റെ മദ്യ നയം: ഡൽഹി സർക്കാരിന് നഷ്ടം 2002 കോടി രൂപ

മദ്യനയം കാരണം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കി. ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ പറയുന്നു.

author-image
Rajesh T L
New Update
loqour policy

ന്യൂഡൽഹി : അരവിന്ദ് കേജരിവാളിന്റെയും ഗവൺമെന്റിന്റെയും തെറ്റായ നയം ചൂണ്ടിക്കാണിച്ചു കൊണ്ട് പുതിയ ഗവണ്മെന്റ്. മദ്യനയം കാരണം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കി.

ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ പറയുന്നു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ അഴിമതി കേസിൽ ജയിലിൽ പോകുന്നത് മദ്യയം കാരണമാണ്. ഈ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തുന്നതിലും 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നതിലും ഈ നയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാല് വിസ്‌കി ബ്രാൻഡുകൾ സർക്കാർ കടകളിൽ കുറവും സ്വകാര്യ കടകളിൽ കൂടുതൽ വിറ്റഴിച്ചതും ഡൽഹി സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

Delhi Liquor Policy Case aravind kejriwal