തെരച്ചിലിന് ഇറങ്ങിയ സുരക്ഷ സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതുര്‍ക്കുകയായിരുന്നു

2026 മാര്‍ച്ചോടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നിലയിലും ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വ്യക്തമാക്കി.

author-image
Biju
New Update
aeryh

GSDF

റായ്പൂര്‍ : ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു.

രാവിലെ 7 മണി മുതലാണ് ബിജാപ്പൂര്‍ ജില്ലാ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരച്ചിലിന് ഇറങ്ങിയ സുരക്ഷ സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതുര്‍ക്കുകയായിരുന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. 

ബിജാപൂര്‍ ജില്ലാ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാത്രം 26 മാവോയിസ്റ്റുകളെ  വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഡിസ്ട്രിറ്റ് റിസര്‍വ് ഗാര്‍ഡ് ഉദ്യോഗസഥനാണ് വീരമൃത്യു വരിച്ചത്. കാങ്കെറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. 

രണ്ടിടങ്ങളില്‍ നിന്നായി എ കെ 47നും സെമി ഓട്ടോമാറ്റിക് റൈഫിളുകളുമടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. നടപടികള്‍ ശക്തമായി തുടരുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ആവര്‍ത്തിച്ചു. 

2026 മാര്‍ച്ചോടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നിലയിലും ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വ്യക്തമാക്കി. ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടും തയാറാവാത്ത മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.  

 

maioist