അമരാവതി: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആൺകുട്ടികൾ അറസ്റ്റിൽ. ഇവർ കുറ്റകൃത്യത്തിന് മുമ്പ് അശ്ലീല വീഡിയോകൾ കണ്ടിരുന്നതായി പൊലീസ് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ഇവർ വീഡിയോ പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ജൂലൈ 7ന് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് മൃതദേഹം കുറച്ചു ദൂരം സൈക്കിളിൽ കയറ്റി കൊണ്ടുപോയി. പിന്നീട് ബന്ധുവിന്റെ സഹായത്തോടെ ബൈക്കിൽ കൊണ്ടുപോയി കായലിൽ തള്ളുകയായിരുന്നു. മൃതദേഹത്തിൽ കല്ല് കെട്ടിവെച്ചാണ് കനാലിൽ തള്ളിയത്.
ഗ്രാമത്തിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹം കണ്ടെത്താനായില്ല. ആറ് പൊലീസ് സംഘങ്ങൾ, നീന്തൽ വിദഗ്ധർ, ഡ്രോൺ കാമകൾ, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുൾപ്പെടെ വലിയ സംഘമാണ് മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തുന്നത്. തെളിവുകൾ മറച്ചു വെക്കാനും കുറ്റകൃത്യത്തിന് സഹായം നൽകുകയും ചെയ്തതിന് ഒന്നാം പ്രതിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.