/kalakaumudi/media/media_files/2025/04/24/IBK1JNxuwweKtjQr4lkh.jpg)
ന്യൂ ഡല്‍ഹി:''എന്റെ മകനു വേണ്ടിയെങ്കിലും എന്നെ കൊല്ലാതെ വിടുമോ?'' തന്റെ അവസാന ശ്വാസം വരെ മകനു വേണ്ടി ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച
35 കാരനായ ഭരത് ഭൂഷണാണ് അതിദാരുണമായി പഹൽഗാമിലെ ആക്രമണത്തില്‍ തലയിൽ വെടിയേറ്റു മരിച്ചത്.ഉച്ചയ്ക്ക് 2.30ന് ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
.
അദ്ദേഹത്തിൻ്റെ ഭാര്യ ഡോ. സുജാത ഭൂഷൺ ആ ഭയാനകമായ നിമിഷങ്ങൾ ഓര്‍ത്തെടുത്തതിങ്ങനെ.
"ഏപ്രിൽ 18-നാണ് ഞങ്ങള്‍ അവധി ആഘോഷിക്കാന്‍ പോയത്. പഹൽഗാം ഞങ്ങളുടെ അവസാന സ്റ്റോപ്പായിരുന്നു. അന്ന് ഞങ്ങൾ പോണി റൈഡിൽ കയറി, ഒരുപാട് ഫോട്ടോകൾ എടുക്കുകയും, കുട്ടിയുമായി കളിക്കുകയും ചെയ്തു. അങ്ങനെ വളരെ സന്തോഷത്തോടെ സമയം ചിലവഴിക്കുമ്പോഴാണ് ഒരുപാട് വെടിയൊച്ചകള്‍ കേട്ടത്.
ഭീകരർ അവിടേക്ക് വളരെ വേഗം എത്തി ആളുകളെ നിര്‍ദ്ദയം കൊന്നൊടുക്കുകയായിരുന്നു. ആദ്യം അവർ പക്ഷികളെയോ വന്യമൃഗങ്ങളെയോ ഓടിക്കുകയാണെന്നാണ് ഞങ്ങള്‍ കരുതിയത്.പക്ഷെ ഏറെ നേരം തുടര്‍ന്നപ്പോള്‍ മനസ്സിലായി ഇതൊരാക്രമണമാണെന്ന്.എന്നാൽ ഒളിക്കാൻ ഒരിടവുമില്ലാത്ത നിസ്സഹായ അവസ്ഥയിലായിരുന്നു ഞങ്ങള്‍.ഒരു വലിയ മൈതാനത്തിനു
നടുവില്‍ ഞങ്ങള്‍ അകപ്പെട്ടിരിക്കുകയാണ്.ഒടുവില്‍ ഞങ്ങള്‍ ആ മൈതാനത്തിനു നടുവിലുള്ള ടെൻ്റുകൾക്ക് പിന്നിൽ ഒളിക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അപ്പോഴും കാണാൻ കഴിഞ്ഞിരുന്നു.ആളുകളെ വലിച്ചിഴയ്ക്കുകയും ചോദ്യം ചെയ്യുകയും വെടിവയ്ക്കുകയും ചെയ്തു.
ഒരു തീവ്രവാദി 100 അടി ദൂരെയുള്ള ഒരു കൂടാരത്തിലേക്ക് പോയി, ഒരാളെ പുറത്തേക്ക വലിച്ചിഴച്ച് സംസാരിച്ചുകൊണ്ട് തലയ്ക്ക് വെടിയുതിര്‍ത്ത് കൊന്നു. പിന്നീട് അയാള്‍ ഞങ്ങളുടെ ടെന്റിനടുത്തേക്ക് വന്നു.ഭരത് ഞങ്ങളുടെ മകന്റെ പേര്‍ പറഞ്ഞ് യാചിച്ചെങ്കിലും , ഒന്നും പറയാതെ ഭരതിനു നേരെ നിറയൊഴിച്ചു.''
എന്നായിരുന്നു ഡോ. സുജാത ഭൂഷന്റെ വാക്കുകള്‍.