ഭീവണ്ടിയിലെ കൂട്ട ആത്മഹത്യ:ഭർത്ത് പീഡനം മൂലമെന്ന് പോലിസ്

എന്നാൽ പോലിസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ ചെയ്ത പുനിതയെ പലപ്പോഴും ഭർത്താവ് ലാൽജി മർദ്ധിക്കാറുള്ളതായും കണ്ടെത്തി

author-image
Honey V G
New Update
bhvnhsbn

താനെ:താനെ ജില്ലയിലെ ഭിവണ്ടിയിലാണ് മെയ്‌ 3 ന് 28 വയസ്സുള്ള യുവതിയും മൂന്ന് പ്രായപൂർത്തിയാകാത്ത പെൺമക്കളും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത പുനിത ഒരു തയ്യൽ കടയിൽ ജോലിക്ക് പോയിരുന്നു.പുനിത യോടൊപ്പം പെൺമക്കളായ നന്ദിനി (12), നേഹ (7), അനു (4) എന്നിവരെ ഫെനെപാഡ പ്രദേശത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാത്രി ഷിഫ്റ്റിൽ നിന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവ് ലാൽജി ഭാരതി മൃതദേഹങ്ങൾ കണ്ടെത്തിയത്. പുനിത എഴുതിയതായി പറയപ്പെടുന്ന ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.അതിൽ ആത്മഹത്യയിൽ ആരെയും കുറ്റപ്പെടുത്തരുതെന്നും ആർക്കും മരണത്തിൽ ഉത്തരവാദിത്തം ഇല്ലെന്നും എഴുതിയതായി പോലിസ് പറഞ്ഞു. എന്നാൽ പോലിസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ ചെയ്ത പുനിതയെ പലപ്പോഴും ഭർത്താവ് ലാൽജി മർദ്ധിക്കാറുള്ളതായും കണ്ടെത്തിയിട്ടുണ്ട്.ലാൽജി വീട്ടിലുള്ളപ്പോൾ വഴക്ക് പതിവായിരുന്നതായി അയൽവാസികൾ അറിയിച്ചതായും ചോദ്യം ചെയ്യലിൽ ഈ വിവരം ലാൽജി ഭാരതി സമ്മതിച്ചതായും ഭിവണ്ടി സിറ്റി പോലീസിലെ പോലീസ് ഇൻസ്പെക്ടർ കൃഷ്ണ ഖരത് പറഞ്ഞു. ഭർത്താവുമായുള്ള നിരന്തരമായുള്ള തർക്കങ്ങൾ കാരണം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു യുവതിയെന്നും ഭിവണ്ടി സിറ്റി പോലീസ് അറിയിച്ചു. ഭിവണ്ടിയിലെ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ സ്ത്രീയുടെ കുടുംബാംഗങ്ങളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഭിവണ്ടിയിൽ അവർ എത്തിയതിനു ശേഷം മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി കൈമാറുമെന്നും പോലിസ് അധികൃതർ വ്യക്തമാക്കി ഒരു വർഷം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് കുടിയേറിയ കുടുംബം ഒരു വാടക ചാൾ റൂമിലാണ് താമസിച്ചിരുന്നത്.

Mumbai City