/kalakaumudi/media/media_files/2025/12/18/nitheesh-2025-12-18-12-00-55.jpg)
പട്‌ന: ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടർ അപമാനഭാരം കാരണം ജോലി ഉപേക്ഷിക്കുന്നു.
ഡോ. നുസ്രത് പർവീൺ ആണ് ജോലിക്കു ചേരുന്നില്ലെന്ന കടുത്ത നിലപാടിലേക്ക് നീങ്ങിയത് .
നിയമനക്കത്ത് പ്രകാരം ഈ മാസം 20 നു ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് യുവഡോക്ടർ ഇത്തരത്തിലുള്ള പിന്മാറ്റത്തിലേക്ക് കടന്നിരിക്കുന്നത് .
ഡിസംബർ 15 ന് ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്തു വിതരണ ചടങ്ങിനിടെയായിരുന്നു നിതീഷ് കുമാറിന്റെ അപ്രതീക്ഷിതമായ പെരുമാറ്റം ഉണ്ടായത്.
ഡോക്ടർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബിൽ പിടിച്ച് വലിക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
നിതീഷ് കുമാറിന്റെ പ്രവൃത്തിക്ക് എതിരെ വ്യാപകമായ വിമർശമാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഉയർത്തുന്നത്.
നിതീഷ് കുമാറിന്റെ മനോനില തകരാറിലാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
നിതീഷ് കുമാറിന്റെ പ്രവൃത്തി നീചമാണെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
