/kalakaumudi/media/media_files/2025/05/05/5EA6Jg4N8qllODmDeGnF.jpg)
മുംബൈ:മുംബൈയിൽ നിലവിൽ ജലവിതരണം വെട്ടി കുറയ്ക്കാൻ പദ്ധതിയില്ലെന്നും 2025 ജൂലൈ 31 വരെ തടാകങ്ങളിൽ നഗരത്തിന് ആവശ്യത്തിനുള്ള ജലശേഖരം ഉണ്ടെന്നും മുനിസിപ്പൽ ഭരണകൂടം അറിയിച്ചു. ഇന്ന് രാവിലെ വരെ മുംബൈയിലേക്ക് കുടി വെള്ളം വിതരണം ചെയ്യുന്ന ജലസംഭരണികളിലാകെ 22.66 ശതമാനം ജല ശേഖരമുണ്ടെന്നും അധികൃതർ അറിയിച്ചു. "സ്ഥിതി നിയന്ത്രണത്തിലാണ്.ജൂലൈ 31 വരെ തടസ്സമില്ലാതെ ജലവിതരണം ഉറപ്പാക്കാൻ ഞങ്ങൾ വേണ്ടത്ര പദ്ധതിയിട്ടിട്ടുണ്ട്,” ബി എം സി യുടെ പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ഏകോപിപ്പിച്ച് മഴ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ജലവിതരണം കുറയ്ക്കുന്നത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ എടുക്കുകയെന്നും അറിയിപ്പിൽ പറയുന്നു. ജലലഭ്യത സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും ബിഎംസി അറിയിച്ചു.എന്നാൽ വെള്ളം അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം ജല വിതരണം വെട്ടി കുറക്കുന്നില്ലെങ്കിലും കുടി വെള്ളം വിവേകത്തോടെ ഉപയോഗിക്കണമെന്ന് ബിഎംസി ഇറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.