ഗുജറാത്ത് തീരത്ത് ഒരു ബംഗ്ലാദേശി പൊലീസുകാരനും 15 പാകിസ്ഥാന്‍ പൗരന്മാരും അറസ്റ്റില്‍

ഗുജറാത്തില്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് (ബിഒപി) ബിബികെയ്ക്ക് സമീപമുള്ള കോറി ക്രീക്ക് പ്രദേശത്ത് നിന്നുമാണ് ബിഎസ്എഫ് 15 പാകിസ്താന്‍ പൗരന്മാരെ പിടികൂടിയത്.

author-image
Biju
New Update
bsf

ഗാന്ധി നഗര്‍ : ഗുജറാത്ത് തീരത്തു നിന്നും 15 പാകിസ്ഥാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പശ്ചിമ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ബംഗ്ലാദേശി പോലീസുകാരനും ബിഎസ്എഫിന്റെ പിടിയിലായി.

ഗുജറാത്തില്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് (ബിഒപി) ബിബികെയ്ക്ക് സമീപമുള്ള കോറി ക്രീക്ക് പ്രദേശത്ത് നിന്നുമാണ് ബിഎസ്എഫ് 15 പാകിസ്താന്‍ പൗരന്മാരെ പിടികൂടിയത്. എഞ്ചിന്‍ ഘടിപ്പിച്ച കണ്‍ട്രി ബോട്ടുമായി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന 15 പാകിസ്ഥാന്‍ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ മത്സ്യത്തൊഴിലാളികള്‍ ആണെന്നാണ് പറയുന്നത്.

68 ബറ്റാലിയന്‍ ബിഎസ്എഫ്, 176 ബറ്റാലിയന്‍ ബിഎസ്എഫ്, വാട്ടര്‍ വിംഗ് എന്നിവ പ്രാദേശിക പട്രോളിംഗ് ബോട്ടുകളുമായി സഹകരിച്ച് നടത്തിയ ദൗത്യത്തിലാണ് പാകിസ്ഥന്‍ സ്വദേശികള്‍ അറസ്റ്റിലായിട്ടുള്ളത്. ചുറ്റുമുള്ള തീരപ്രദേശങ്ങളിലും ബിഎസ്എഫ് ശക്തമായ പരിശോധന തുടരുന്നുണ്ട്.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഒരു മുതിര്‍ന്ന ബംഗ്ലാദേശ് പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് അറസ്റ്റില്‍ ആയിട്ടുള്ളത്. ഹക്കിംപൂര്‍ അതിര്‍ത്തി ഔട്ട്പോസ്റ്റിന് സമീപം വെച്ചാണ് ബിഎസ്എഫ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പശ്ചിമ ബംഗാള്‍ പൊലീസിന് കൈമാറി.

BSF