/kalakaumudi/media/media_files/2025/05/16/53r40G4Bb5AAA5BOYWsg.jpg)
താനെ:മേയ് 14 നാണ് താനെ ജില്ലയിലെ ഉല്ലാസ് നഗറിൽ 51 കാരനായ സ്വർണ്ണ വ്യാപാരി ഭാര്യയെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.സാമ്പത്തിക ബാധ്യതകളും ഒപ്പം മറ്റു പല ബുദ്ധിമുട്ടുകളും കുടുംബം നേരിട്ടിരുന്നതായാണ് വിവരം.
ഉല്ലാസ് നഗറിൽ താമസിച്ചിരുന്ന പവൻ പഹുജ (51), ഭാര്യ നേഹ പഹുജ (45), മകൾ റോഷനി പഹുജ (16) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബെവാസ് ചൗക്കിലെ ഹർഷ കോട്ടേജിന്റെ മൂന്നാം നിലയിലാണ് വ്യാഴാഴ്ച രാവിലെ സംഭവം നടന്നത്.
സ്വർണ്ണ നിർമ്മാണവും വ്യാപാരവും ചെയ്തു വന്നിരുന്ന പഹുജക്ക് ഒരു വർഷമായി ബിസിനസ്സിൽ നഷ്ട്ടം സംഭവിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ആദ്യം ഭാര്യയെയും മകളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിൽ ഇയാൾ തൂങ്ങിമരിക്കുക യായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യം സഹോദരനാണ് സംഭവം അറിഞ്ഞത്. ഉടനെ പോലീസിനെ അറിയിക്കുകയും പോലിസ് സ്ഥലത്തെത്തിയപ്പോൾ വീട്ടിൽ മൂന്ന് പേർ മരിച്ചു കിടക്കുന്നതായും കണ്ടെത്തി.മകൾ പത്താം ക്ലാസ് പാസായിരുന്നുവെന്നും രണ്ട് ദിവസം മുമ്പാണ് ഫലം പുറത്തുവന്നതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
"ആറ് മാസം മുമ്പ് ഇളയ മകന്റെ മരണവും സാമ്പത്തിക ബാധ്യതയും പ്രശ്നങ്ങളോ മൂലമുണ്ടായ വിഷാദരോഗത്തിന് പഹുജ അടിമപ്പെട്ടിരിക്കാമെന്ന് അയൽവാസികൾ പറഞ്ഞു" എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാൻ പോലീസ് ഫോറൻസിക് സംഘത്തെ നിയോഗിച്ചിരുന്നു.