ഹരിയാന വോട്ടെടുപ്പിനിടെ സംഘർഷം; ജനസേവക് പാർട്ടി എംഎല്‍എക്ക് പരുക്ക്

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള നിരാശയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ബൽരാജ് ആരോപിച്ചു.

author-image
anumol ps
New Update
haryana election

സംഘ‍ർഷത്തിനിടെ പരുക്കേറ്റ ബൽരാജ് കുണ്ടുവും പി.എ.യും

 

 

ചണ്ഡീഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ സംഘർഷം. സംഘർഷത്തിൽ ഹരിയാന ജനസേവക് പാർട്ടി എംഎല്‍എ ബൽരാജ് കുണ്ടുവിനും പേഴ്സണൽ അസിസ്റ്റൻ്റിനും മർദ്ദമേറ്റതായാണ് വിവരം. മുൻ എം.എൽ.എയും കോൺ​ഗ്രസ് നേതാവുമായ ആനന്ദ് സിങ് ഡാങ്കിയാണ് തങ്ങളെ ആക്രമിച്ചതെന്ന് എംഎൽഎ ആരോപിച്ചു.  വോട്ടെടുപ്പ് നടക്കുന്നതിനിടെ രാവിലെ മെഹാമിലായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള നിരാശയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ബൽരാജ് ആരോപിച്ചു. നാലുതവണ നിയമസഭാം​ഗമായ ആനന്ദിന്റെ മകൻ ബൽറാം ഡാങ്കിയാണ് ഇത്തവണ മേഹാമിൽ നിന്നും ജനവിധി തേടുന്നത്. ബി.ജെ.പി വിട്ട് ഹരിയാന ജനസേവക് പാർട്ടിയിലെത്തിയ ബൽരാജ് ബൽറാമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മെഹാം എം.എൽ.എ. ആണ് ബൽരാജ് കുണ്ടു.

 

ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെട്ടുപ്പ് ആരംഭിച്ചത്. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി.ജെ.പി. ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

haryana election