തെലങ്കാനയിലെ മുലുഗു ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.പുലർച്ചെ 5.30 ഓടെ എടൂർനഗരം മണ്ഡലത്തിലെ ചാലപാക വനമേഖലയിലാണ് മാവോയിസ്റ്റുകളും എലൈറ്റ് മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ചില പ്രധാന നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.കാടിനുള്ളിൽ കോമ്പിംഗ് ഓപ്പറേഷൻ നടത്തുന്ന ഗ്രേഹൗണ്ട്സ് ഉദ്യോഗസ്ഥർ ഒരു കൂട്ടം മാവോയിസ്റ്റുകളെ കണ്ട് കീഴടങ്ങാൻ ഉത്തരവിട്ടതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. എന്നാൽ, മാവോയിസ്റ്റുകൾ ഗ്രേഹൗണ്ട്സ് കമാൻഡോകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പോലീസിൻ്റെ ഭാഗത്ത് ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.കൊല്ലപ്പെട്ട തീവ്രവാദികളിൽ മാവോയിസ്റ്റ് നേതാവ് ബദ്രുവും ഉൾപ്പെട്ടതായി സംശയിക്കുന്നു. സിപിഐ (മാവോയിസ്റ്റ്) യെല്ലണ്ടു-നരസംപേട്ട ഏരിയാ കമ്മിറ്റി സെക്രട്ടറിയും നിരോധിത സംഘടനയുടെ തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു ബദ്രു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത് കുർസം മാംഗു എന്ന ബദ്രു എന്ന പാപണ്ണ (35), എഗോലാപ്പു മല്ലയ്യ എന്ന മധു (43), കരുണാകർ എന്ന മുസ്സാക്കി ദേവൽ (22), ജയ് സിംഗ് (25), കിഷോർ (22), കാമേഷ് (23), മുസ്സാക്കി ജമുന (23).എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും രണ്ട് എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു.സമീപ വർഷങ്ങളിൽ മുലുഗു ജില്ലയിൽ നടക്കുന്ന ആദ്യത്തെ വലിയ ഏറ്റുമുട്ടലാണിത്, നിരോധിത സംഘടനയിൽ ഉൾപ്പെട്ട ഇവർ മേഖലയിലെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്