ജാതി, മത രഹിത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉത്തരവിറക്കണമെന്ന്് കോടതി

തിരുപ്പത്തൂര്‍ ജില്ലയിലെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ കുടുംബാംഗങ്ങള്‍ക്ക് ജാതി, മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാരോട് നിര്‍ദേശിക്കാന്‍ വിസമ്മതിച്ച ഏകാംഗബെഞ്ചിന്റെ മുന്‍ ഉത്തരവിനെതിരേയാണ് സന്തോഷ് അപ്പീല്‍ സമര്‍പ്പിച്ചത്.

author-image
Sneha SB
New Update
M HC


ചെന്നൈ :ജാതിയോ മതമോഇല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഉടനടി നല്‍കാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഇക്കാര്യത്തില്‍ റവന്യൂവകുപ്പിന് സ്വതന്ത്രമായ അധികാരംനല്‍ക ണമെന്നും കോടതി നിര്‍ദേശിച്ചു.തിരുപ്പത്തൂര്‍ ജില്ലയിലെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ കുടുംബാംഗങ്ങള്‍ക്ക് ജാതി, മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തഹസില്‍ദാരോട് നിര്‍ദേശിക്കാന്‍ വിസമ്മതിച്ച ഏകാംഗബെഞ്ചിന്റെ മുന്‍ ഉത്തരവിനെതിരേയാണ് സന്തോഷ് അപ്പീല്‍ സമര്‍പ്പിച്ചത്. ഇതില്‍ വാദം കേട്ട ജസ്റ്റിസ് എം.എസ്. രമേശ്, ജസ്റ്റിസ് എന്‍. സെന്തില്‍കുമാര്‍ എന്നിവരുടെ ബെഞ്ച് ഒരുമാസത്തിനകം സന്തോഷിനും കുടുംബത്തിനും ജാതി, മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂവകുപ്പിന് നിര്‍ദേശം നല്‍കി. ഏകാംഗബെഞ്ചിന്റെ മുന്‍ ഉത്തരവ് തള്ളുകയുംചെയ്തു.

ഇന്ത്യന്‍ ഭരണഘടന ജാതിവിവേചനത്തെ ശക്തമായി എതിര്‍ക്കുന്നു. എങ്കിലും സാമൂഹികജീവിതം, രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീമേഖലകളില്‍ ജാതിക്കും മതത്തിനും ഇപ്പോഴും പ്രാധാന്യമുണ്ട്. ജാതിയും മതവും ആവശ്യമില്ലെന്നുള്ള ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ജാതി വിവേചനത്തിനെതിരേ നടപടിയെടുക്കാന്‍ ഇത് അധികാരികള്‍ക്ക് പ്രചോദനം പകരും. സമാന ചിന്താഗതിക്കാരുടെ കണ്ണുതുറപ്പിക്കാനും സാധിക്കും.

ഒരുജാതിയിലും മതത്തിലും ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാരില്‍ നിന്ന് സാക്ഷ്യപത്രംവാങ്ങാന്‍ രംഗത്തിറങ്ങിയ ഹര്‍ജിക്കാരനെ കോടതി പ്രശംസിച്ചു. ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള സംവരണമുള്‍പ്പെടെ ഒരു സര്‍ക്കാര്‍ ആനുകൂല്യങ്ങളും താനും തന്റെ കുട്ടികളും ആവശ്യപ്പെടില്ലെന്നും സന്തോഷ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

madras highcourt