ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവ് എച്ച് രാജയ്ക്ക് കോടതി ആറു മാസം തടവും പിഴയും വിധിച്ചു.കനിമൊഴിക്കെതിരെ നടത്തിയ പരാമർശത്തിന് പുറമെ പെരിയാർ പ്രതിമ തകർക്കണം എന്ന് പറഞ്ഞ കേസിലും കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്.
2018 ൽ നടന്ന സംഭവത്തിൽ ഡിഎംകെയും തന്തയ്പെരിയാർ ദ്രാവിഡർ കഴകം (ടി പി ഡി കെ)യും നൽകിയ പരാതിയിലാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.എംപിമാരും എംഎൽഎ മാരുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടേതാണ് വിധി.
കേസ് തള്ളണമെന്ന് കാണിച്ചു രാജ രണ്ടു തവണ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു എന്നാൽ കോടതി ഇത് തള്ളിയിരുന്നു.കനിമൊഴിക്കെതിരായ മോശം പരാമർശത്തിൽ 2000 രൂപയും പെരിയാർ പ്രതിമ തകർക്കണമെന്ന പരാമർശത്തിൽ 3000 രൂപയുമാണ് പിഴ.ഇരു കേസുകളിലും കൂടിയാണ് ആറ് മാസം തടവ്.
കനിമൊഴിക്കെതിരായ മോശം പരാമർശം;എച്ച് രാജയ്ക്ക് ആറ് മാസം തടവ്
നിമൊഴിക്കെതിരെ നടത്തിയ പരാമർശത്തിന് പുറമെ പെരിയാർ പ്രതിമ തകർക്കണം എന്ന് പറഞ്ഞ കേസിലും കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്.
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവ് എച്ച് രാജയ്ക്ക് കോടതി ആറു മാസം തടവും പിഴയും വിധിച്ചു.കനിമൊഴിക്കെതിരെ നടത്തിയ പരാമർശത്തിന് പുറമെ പെരിയാർ പ്രതിമ തകർക്കണം എന്ന് പറഞ്ഞ കേസിലും കൂടിയാണ് കോടതി ശിക്ഷ വിധിച്ചത്.
2018 ൽ നടന്ന സംഭവത്തിൽ ഡിഎംകെയും തന്തയ്പെരിയാർ ദ്രാവിഡർ കഴകം (ടി പി ഡി കെ)യും നൽകിയ പരാതിയിലാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.എംപിമാരും എംഎൽഎ മാരുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടേതാണ് വിധി.
കേസ് തള്ളണമെന്ന് കാണിച്ചു രാജ രണ്ടു തവണ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു എന്നാൽ കോടതി ഇത് തള്ളിയിരുന്നു.കനിമൊഴിക്കെതിരായ മോശം പരാമർശത്തിൽ 2000 രൂപയും പെരിയാർ പ്രതിമ തകർക്കണമെന്ന പരാമർശത്തിൽ 3000 രൂപയുമാണ് പിഴ.ഇരു കേസുകളിലും കൂടിയാണ് ആറ് മാസം തടവ്.