ഗസയിലെ വംശഹത്യയെ അപലപിച്ച് സിപിഎം

ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാത്തതിനെ സിപിഎം അപലപിച്ചു. ഭീകരവാദത്തെ സൈനിക നടപടികള്‍കൊണ്ട് മാത്രം നേരിടാനാവില്ല. ഏഴംഗം സിപിഎം പ്രതിനിധിസംഘം ജൂണ്‍ 10ന് കശ്മീര്‍ സന്ദര്‍ശിക്കും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുതിര സവാരിക്കാരന്‍ ആദിലിന്റെ കുടുംബത്തെ സംഘം കാണും.

author-image
Biju
New Update
ghhj

ന്യൂഡല്‍ഹി: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ അപലപിച്ച് സിപിഎം. കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലുമായുള്ള സൈനിക, സുരക്ഷാബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഗസ്സയിലെ വംശഹത്യക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ പലസ്തീന്റെ ലക്ഷ്യത്തിനൊപ്പം ഉറച്ചുനില്‍ക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാത്തതിനെ സിപിഎം അപലപിച്ചു. ഭീകരവാദത്തെ സൈനിക നടപടികള്‍കൊണ്ട് മാത്രം നേരിടാനാവില്ല. ഏഴംഗം സിപിഎം പ്രതിനിധിസംഘം ജൂണ്‍ 10ന് കശ്മീര്‍ സന്ദര്‍ശിക്കും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുതിര സവാരിക്കാരന്‍ ആദിലിന്റെ കുടുംബത്തെ സംഘം കാണും.

ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ വര്‍ഗീയ ശക്തികള്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വര്‍ഗീയ ശക്തികള്‍ പരോക്ഷമായി തീവ്രവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. പഹല്‍ഗാമിന് ശേഷം വര്‍ഗീയ പ്രചാരണം നടത്താന്‍ ആസൂത്രിത ശ്രമമുണ്ടായി. കേണല്‍ സോഫിയ ഖുറേഷിയെ പോലും വെറുതെവിട്ടില്ല. ഇതില്‍ ഉചിതമായ നടപടിയെടുക്കുന്നതില്‍ കേന്ദ്ര പരാജയപ്പെട്ടുവെന്നും എം.എ ബേബി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത രണ്ട് സര്‍വകക്ഷിയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തില്ല. എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മാത്രമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയായി മാറരുത്. വിദേശത്തേക്ക് പ്രതിനിധിസംഘത്തെ അയക്കുന്നതില്‍ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയില്ല. പാര്‍ട്ടികളോട് ആലോചിക്കാതെ പ്രതിനിധികളെ നിശ്ചയിച്ച് മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നും എം.എ ബേബി ആരോപിച്ചു.

m a baby