അക്ഷർധാം ക്ഷേത്ര ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരെ ആറ് വർഷത്തിന് ശേഷം കുറ്റവിമുക്തരാക്കി അഹമ്മദാബാദിലെ പ്രത്യേക പോട്ട(POTA) കോടതി

author-image
Vineeth Sudhakar
New Update
IMG_1875

അഹമ്മദാബാദ്: അക്ഷർധാം ക്ഷേത്ര ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരെ ആറ് വർഷത്തിന് ശേഷം കുറ്റവിമുക്തരാക്കി അഹമ്മദാബാദിലെ പ്രത്യേക പോട്ട(POTA) കോടതി. അബ്ദുൽ റാഷിദ് സുലൈമാൻ അജ്‌മീരി , മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിൻ എന്ന യാസീൻ ഭട്ട് എന്നിവരെയാണ് വെറുതെവിട്ടത്.

സുപ്രിംകോടതി നേരത്തെ പരിശോധിച്ച് തള്ളിക്കളഞ്ഞതല്ലാതെ, പുതിയ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ജഡ്ജി ഹേമന്ത് ആർ. റാവൽ അധ്യക്ഷനായ പ്രത്യേക പോട്ട കോടതി വ്യക്തമാക്കി. കേസിലെ മുഖ്യപ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ തെളിവുകളുടെ അഭാവത്തിൽ സുപ്രിംകോടതി നേരത്തെ വെറുതെവിട്ട കാര്യവും പോട്ട കോടതി ഓര്‍മിപ്പിച്ചു. അതിനുശേഷവും പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മൂന്ന് പേരെയും മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.