നിര്‍ണായകം: താരിഫ് ഭീഷണികള്‍ക്കിടെ അമേരിക്കന്‍ വാണിജ്യ പ്രതിനിധികള്‍ ഇന്ത്യയിലേക്ക്

യുഎസിന്റെ എഷ്യന്‍ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചിന്റെ സംഘവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചര്‍ച്ച നടത്തും.ഏപ്രില്‍ രണ്ടിന് അമേരിക്കയുടെ പരസ്പര നികുതി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് യുഎസ് സംഘത്തിന്റെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനം

author-image
Prana
New Update
dFH

ന്യൂഡല്‍ഹി: താരിഫ് ഭീഷണികള്‍ക്കിടെ അമേരിക്കന്‍ വാണിജ്യ പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ നടക്കുന്ന ചര്‍ച്ച നിര്‍ണായകം. യുഎസിന്റെ എഷ്യന്‍ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചിന്റെ സംഘവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ചര്‍ച്ച നടത്തും.ഏപ്രില്‍ രണ്ടിന് അമേരിക്കയുടെ പരസ്പര നികുതി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് യുഎസ് സംഘത്തിന്റെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനം. ഉഭയകക്ഷി വ്യാപാര കരാറിന്റെ വ്യവസ്ഥകളായിരിക്കും ചര്‍ച്ചയുടെ അജണ്ടയെന്നാണ് അറിവ്. ദക്ഷിണ - മധ്യേഷ്യയിലെ യുഎസ് വ്യാപാര പ്രതിനിധിയാണ് ബ്രെന്‍ഡന്‍ ലിഞ്ച്. വാണിജ്യ മന്ത്രി പീയുഷ് ഗോയലിനെ കൂടാതെ ഇന്ത്യന്‍ വാണിജ്യ പ്രതിനിധികളുമായും സംഘം കൂടികാഴ്ച നടത്തിയേക്കും. ഇന്തോ-വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുഎസ് നയങ്ങള്‍ രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ചിത്രം വ്യക്തമാവും.  വ്യവസായ ലോകവും ഏറെ ആകാംക്ഷയോടെയാണ് യുഎസ് സംഘത്തിന്റെ സന്ദര്‍ശനത്തെ കാണുന്നത്. 2030 ഓടെ യുഎസുമായുള്ള വ്യാപാരം 200 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുമായി  വ്യാപാര ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അമേരിക്കയുടെ താല്പര്യമാണ്  ഈ സന്ദര്‍ശനം വ്യക്തമാക്കുന്നത്. വ്യാപാര, നിക്ഷേപ കാര്യങ്ങളില്‍ ഇന്ത്യാ സര്‍ക്കാരുമായുള്ള ഇടപെടലിനെ വിലമതിക്കുന്നുവെന്നുമാണ് വിഷയത്തില്‍ യുഎസ് എംബസി പ്രതികരിച്ചത്.

 

us