യുപിയില്‍ ദളിത് കര്‍ഷകനെയും ഭാര്യയെയും ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തു

രാജാറാം യാദവ് എന്ന വ്യക്തിയാണ് ഇവരെ ആക്രമിച്ചത് . ദീപക്കിനെ ജാതീയമായി അധിക്ഷേപിക്കുകയും ആളുകളെ കൂട്ടി വടികളും ഇരുമ്പ് വടുകളും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു.

author-image
Sneha SB
New Update
UP

ഭദോഹി:യുപിയില്‍ ദളിത് കര്‍ഷകനെയും ഭാര്യയെയും  ഇരുമ്പ് വടികള്‍കൊണ്ട് മര്‍ദിക്കുകയും, ജാതി അധിക്ഷേപത്തിന് വിധേയമാക്കുകയും ചെയ്തു.ഊഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അനിച്ച് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ദീപക് കുമാര്‍ പാസി എന്ന കര്‍ഷകന്‍ പാട്ട കൃഷി നടത്തിവരികെയാണ് , ഇയാളുടെ വയലില്‍ മറ്റൊരാള്‍ കന്നുകാലികളെ മേയാന്‍ വിടുകയും ദീപക് കുമാര്‍ അത് എതിര്‍ക്കുകയും ചെയ്തു , എതിര്‍ത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനും അദേഹത്തിന്റെ ഭാര്യക്കും മൂത്ത സഹോദരനും അമ്മയ്ക്കും മര്‍ദനമേറ്റത്.രാജാറാം യാദവ് എന്ന വ്യക്തിയാണ് ഇവരെ ആക്രമിച്ചത് . ദീപക്കിനെ ജാതീയമായി അധിക്ഷേപിക്കുകയും ആളുകളെ കൂട്ടി വടികളും ഇരുമ്പ് വടുകളും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു.പരാതി പ്രകാരം അക്രമികള്‍ ദീപക്കിന്റെ ഭാര്യയായ സുമിത്രയെ വയലിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും വസ്ത്രം അഴിക്കുകയും ചെയ്തിട്ടുണ്ട്.ദീപക്കിനെയും സുമിത്രയെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജാറാം യാദവ്, ദിലജീത് യാദവ്, അരവിന്ദ് യാദവ്, രാജേന്ദ്ര യാദവ്, പാര്‍വതി ദേവി, താര ദേവി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

UP farmer dalit