ഹെയര്‍ ട്രാന്‍സ്പ്ലാന്റിനുശേഷം മരണം ; പ്രതിയായ ഡോക്ടര്‍ കീഴടങ്ങി

വിനയ് ദുബെയുടെ മരണത്തിന്റെ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഫറൂഖാബാദ് സ്വദേശിയായ അഖില്‍ കുമാറും തന്റെ സഹോദരന്റെ മരണത്തില്‍ ക്ലിനിക്കിനെതിരെ ആരോപണവുമായി മുന്നോട്ട് വന്നത

author-image
Sneha SB
New Update
BDS DOC

ലഖ്‌നൗ : ഹെയര്‍ ട്രാന്‍സ്പ്ലാന്റിനുശേഷം രണ്ട് യുവ എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ദന്ത ഡോക്ടര്‍ കീഴടങ്ങി.യുപിയലെ കാന്‍പൂരില്‍ ' എംപയര്‍ ക്ലീനിക്ക്   ' എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ഡോക്ടര്‍ അനുഷ്‌ക തിവാരിയാണ് കോടതിക്കുമുന്നില്‍ കീഴടങ്ങിയത്.പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയുലെടുത്ത് റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു.വിനീത് കുമാര്‍ ദുബെ,മായങ്ക് ഖട്ടിയാര്‍ എന്നിവരുടെ മരണത്തിനെതിരായാണ് അനുഷ്‌ക തിവാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദന്ത ഡോക്‌റുടെ ക്ലീനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തതിന്‌ശേഷം ഇരുവര്‍ക്കും അണുബാധയുണ്ടാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പരാതി.

കാന്‍പൂര്‍ സ്വദേശിയായ വിനീത് കുമാര്‍ ദുബെയുടെ മരണത്തില്‍ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടര്‍ക്കെതിരെ ആദ്യം പൊലീസില്‍ പരാതി നല്‍കിയത്.മാര്‍ച്ച് 13 ന് ശസ്ത്രക്രിയക്ക് വിധേയനായ ദുബെക്ക് അണുബാധയും വേദനയും അനുഭവപ്പെട്ടിരുന്നു ഇതിനു പിന്നാലെ മുഖത്ത് നീരുവന്ന് അദ്ദേഹം മരിക്കുകയുമായിരുന്നു.വിനയ് ദുബെയുടെ മരണത്തിന്റെ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഫറൂഖാബാദ് സ്വദേശിയായ അഖില്‍ കുമാറും തന്റെ സഹോദരന്റെ മരണത്തില്‍ ക്ലിനിക്കിനെതിരെ ആരോപണവുമായി മുന്നോട്ട് വന്നത്.അഖിലിന്റെ സഹോദരല്‍ മായങ്ക് ഖട്ടിയാര്‍ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് സമീപം മുഖം നീര് വയ്ക്കുകയും നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു എന്നാണ് പരാതി.രണ്ട് മരണങ്ങള്‍ക്കും കേസെടുത്തതോടെ അനുഷ്‌ക ഒളിവില്‍ പോവുകയായിരുന്നു.

surrender accused 2 Death Crime