ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 75 ആയി ഉയര്‍ന്നു

ഏകദേശം 250 സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥരുടെ പ്രത്യേക സേന വിന്യസിച്ചിട്ടുണ്ട്. മുഴുവന്‍ ഭരണകൂടവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.

author-image
Sneha SB
New Update
RAIN HAVOC

ഹിമാചല്‍ പ്രദേശ്:മഴക്കെടുതിയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, സംസ്ഥാനത്ത് മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, മേഘവിസ്‌ഫോടനം തുടങ്ങിയവയിലൂടെ മരിച്ചവരുടെ എണ്ണം 75 ആയി.

'തുനാഗിലെ പ്രധാന റോഡ് ഇന്ന് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. കുറച്ച് വിതരണ വാഹനങ്ങളും അവിടെ സ്ഥാപിച്ചിട്ടുണ്ട്.  സാധനങ്ങള്‍ അയച്ചിട്ടുണ്ട്. കാണാതായവരുടെ എണ്ണം 31 ആണ്. കാണാതായവരെയൊന്നും കണ്ടെത്തിയിട്ടില്ല. ഏകദേശം 250 സംസ്ഥാന ദുരന്ത നിവാരണ  ഉദ്യോഗസ്ഥരുടെ പ്രത്യേക സേന വിന്യസിച്ചിട്ടുണ്ട്. മുഴുവന്‍ ഭരണകൂടവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.'എന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.കാലവര്‍ഷം ശക്തമാകുമ്പോഴും വരും മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന സാധ്യത നിലനില്‍ക്കുമ്പോഴും ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന്റെ വെല്ലുവിളി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയാണ്.ഹിമാചല്‍ പ്രദേശിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനും, ദുരിതാശ്വാസം ആവശ്യമുള്ള എല്ലാവര്‍ക്കും എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു മാണ്ഡി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.സംസ്ഥാന വ്യാപകമായി പെയ്ത മഴയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ആകെ 288 പേര്‍ക്ക് പരിക്കേറ്റു, അടിസ്ഥാന സൗകര്യങ്ങള്‍ക്കും സ്വകാര്യ സ്വത്തിനും ഉണ്ടായ വ്യാപകമായ നാശനഷ്ടം 541.09 കോടി രൂപയുടെ നഷ്ടമായി കണക്കാക്കപ്പെട്ടിരിക്കുന്നു.

heavy rain rain havoc