കർജത്തിന് സമീപം സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം:ഒരു മാസത്തിനുള്ളിൽ ഇത്‌ രണ്ടാമത്തെ സംഭവം

മാർച്ച് മാസത്തിൽ, മുംബൈ-ഗോവ ഹൈവേയിൽ ദുർഷേത് ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒരു കറുത്ത സ്യൂട്ട്കേസിനുള്ളിൽ ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു.

author-image
Honey V G
New Update
wmn bdy

മുംബൈ-ഗോവ ഹൈവേയിലെ പെന്നിന് സമീപം ഒരു സ്യൂട്ട്‌കേസിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് ഒരു മാസത്തിനുശേഷം സമാനമായ മറ്റൊരു കേസ് കൂടി റിപ്പോർട്ട്‌ ചെയ്തു. റായ്ഗഡ് ജില്ലയിലെ കർജത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള താക്കൂർവാഡി ഗ്രാമത്തിനടുത്തുള്ള റെയിൽവേ ട്രാക്കുകൾക്ക് സമീപമാണ് പിങ്ക് ട്രോളി ബാഗിനുള്ളിൽ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ റെയിൽവേ പട്രോളിംഗ് സംഘമാണ് സംഭവം ആദ്യം കാണുന്നത്. സംശയാസ്പദമായ സ്യൂട്ട്‌കേസ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പട്രോളിംഗ് സംഘം കർജത്ത് പോലീസിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് സ്യൂട്ട്‌കേസിൽ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം 'മരിച്ച സ്ത്രീക്ക് 28 നും 32 നും ഇടയിൽ പ്രായം ഉണ്ടെന്നും മൃതദേഹം അഴുകിയിരുന്നതായും' പോലിസ് അറിയിച്ചു.സ്ത്രീയുടെ വേഷം പ്രിന്റ് ചെയ്ത പൈജാമയും ചുവന്ന ടീ-ഷർട്ടുമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, മരണകാരണം ശ്വാസം മുട്ടിച്ചതാണെന്നും ലൈംഗിക പീഡനം കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. തല ഒരു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും കൈകളും കാലുകളും നൈലോൺ കയർ കൊണ്ട് ബന്ധിച്ചിരുന്നതായും പോലീസ് പറഞ്ഞു. മാർച്ച് മാസത്തിൽ, മുംബൈ-ഗോവ ഹൈവേയിൽ ദുർഷേത് ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒരു കറുത്ത സ്യൂട്ട്കേസിനുള്ളിൽ ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു.അത് ആരുടെതാണെന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞില്ല. റായ്ഗഡിലെയും സമീപ ജില്ലകളിലെയും പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കാണാതായവരുടെ റിപ്പോർട്ട് ഞങ്ങൾ പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളും ഞങ്ങൾ പരിശോധിച്ചുവരികയാണ്," പോലിസ് പറഞ്ഞു.

Mumbai City